ബ്രെഡ: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ചിരവൈരികളായ പാക്കിസ്ഥാനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് ഇന്ത്യ തുടക്കം ഗംഭീരമാക്കി. ഉദ്ഘാടന മത്സരത്തിൽ മാൻദീപ് സിംഗിന്റെ ഇരട്ടഗോളാണ് ഇന്ത്യക്ക് വിജയത്തുടക്കം നൽകിയത്. ദിൽപ്രീത് സിംഗും ലളിത് ഉപാധ്യയും മറ്റു രണ്ടു ഗോളുകളും നേടി.
ആദ്യ പകുതിയിൽ ഇന്ത്യ ഒരു ഗോളിന്റെ ലീഡ് സ്വന്തമാക്കി. 25 ാം മിനിറ്റിൽ മാൻദീപ് ഇന്ത്യയുടെ ഗോൾ വേട്ടയ്ക്കു തുടക്കമിട്ടു. 54-ാം മിനിറ്റില്‍ പതിനേഴുകാരൻ ദില്‍പ്രീതിലൂടെ ഇന്ത്യ ലീഡ് രണ്ടായി ഉയർത്തി.
മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പാക് ഗോള്‍കീപ്പറടക്കം ആക്രമണത്തിനായി സ്വന്തം പോസ്റ്റ് വിട്ടിറങ്ങിയതിനിടയില് മന്ദീപ് മൂന്നാം ഗോള്‍ സ്കോര്‍ ചെയ്തു. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ലളിത് ഫൈനല്‍ ഗോളും നേടി.
Discussion about this post