പത്തനംതിട്ട; ജെസ്ന നാട്ടില്‍ നിന്ന് അപ്രത്യക്ഷമായെന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്യാപകന്. കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വേണ്ടത്ര ഗൗരവം കൊടുക്കാതിരുന്നതാണ് ജെസ്നാ തിരോധാന കേസിന്റെ ഉത്തരം അനന്തമായി നീളാന്‍ കാരണമെന്നു പെണ്‍കുട്ടി പഠിച്ച കോളജിലെ അധ്യാപകന് പറയുന്നു. തുടക്കം മുതല്‍ അര്‍ഹമായ പരിഗണന നല്കിയെങ്കില് തെളിവുകള്‍ നശിക്കാന്‍ ഇടയാവില്ലായിരുന്നു. ജെസ്നയും ആണ് സുഹൃത്തും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിനെക്കുറിച്ചു കൂടുതലായി അറിയില്ലെന്നും ജെസ്നയുടെ അധ്യാപകന് മെന്‍ഡല്‍ ജോസ് വ്യക്തമാക്കി.
ജെസ്നയെ കാണാതായത് മാര്‍ച്ച് 22നാണ്. അപ്പോൾതന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ മൂന്നിനാണു പൊലീസ് ക്യാംപസിൽ വരുന്നത്. ഇതിൽനിന്നു മനസ്സിലാകുന്നതു പൊലീസ് ആദ്യഘട്ടത്തിൽ വേണ്ട ജാഗ്രത പുലർത്തിയില്ലെന്നാണെന്നും അധ്യാപകൻ പറഞ്ഞു. ജെസ്ന പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയ വിദ്യാർഥിയാണ്. അങ്ങനെയൊരു കുട്ടി ഈ നാട്ടിൽനിന്ന് അപ്രത്യക്ഷയായി എന്ന കാര്യം വിശ്വസിക്കാനാകുന്നില്ല. ജെസ്നയുടെ ആൺ സുഹൃത്തിനെ സംബന്ധിച്ചു ചില ആക്ഷേപങ്ങൾ കേട്ടു. എന്നാൽ ആ വിദ്യാർഥിയും ക്യാംപസിൽ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നയാളാണെന്നും മെൻഡൽ ജോസ് പറഞ്ഞു.
Discussion about this post