പമ്പ : നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് വാഹനത്തിൽ പോകുന്ന അയ്യപ്പഭക്തരെ പൊലീസ് തടഞ്ഞതോടെ ഭക്തന്മാർ പമ്പയിലേക്ക് കാൽ നടയായി പോകുന്നു. നിലയ്ക്കൽ എത്തിയ ഭക്തരെ വാഹനങ്ങളിൽ പോകാൻ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയതിനെ തുടർന്നാണ് ഭക്തർ നടന്നു പോകുന്നത്.
കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉച്ചയ്ക്ക് ശേഷമേ സർവീസ് ആരംഭിക്കുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ കാത്തിരിക്കാൻ താത്പര്യമില്ല നടന്നു പോകാൻ തയ്യാറാണെന്ന് അയ്യപ്പന്മാർ പൊലീസിനെ അറിയിച്ചു. ഇത് ആദ്യം അനുവദിച്ചില്ല. തുടർന്ന് ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് അയ്യപ്പന്മാരെ നടന്നു പോകാൻ അനുവദിച്ചത്.
അതേസമയം കെ.എസ്.ആർ.ടി.സി ബസ്സിനു വേണ്ടി അയ്യപ്പന്മാർ എകെജി സെന്ററിൽ കാത്തു നിൽക്കേണ്ട അവസ്ഥ പരിതാപകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി. പൊലീസിനെ ഉപയോഗിച്ചത് മാദ്ധ്യമങ്ങളെപ്പോലും തടയുന്നത് കടുത്ത മൗലികാവകാശ ലംഘനമാണെന്നും ബിജെപി ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post