തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും ചോദ്യം ചെയ്ത് പോലീസ്. നവകരേള സദസ്സിനിടെ പ്രതിഷോധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിലായിരുന്നു പോലീസ് ഇരുവരെയും ചോദ്യം ചെയ്തത്. അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ.
ഗൺമാൻ അനിൽ കുമാർ, സുരക്ഷാ സേനാംഗം സന്ദീപ് എന്നിവർ ചേർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. സംഭവത്തിൽ പരാതിയും ഇതിന് പിന്നാലെ പ്രതിഷേധവും ഉയർന്ന പശ്ചാത്തലത്തിൽ പോലീസ് ചോദ്യം ചെയ്യാനായി നിരവധി തവണ ഇരുവരെയും വിളിപ്പിച്ചിരുന്നു. എന്നാൽ ഹാജരായിരുന്നില്ല. ഇതിനിടെയാണ് അതീവ രഹസ്യമായി ഇരുവരെയും ചോദ്യം ചെയ്തത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അജയ്, തോമസ് എന്നിവരെയാണ് അനിൽ കുമാറും സന്ദീപം ചേർന്ന് ആക്രമിച്ചത്. കരിങ്കൊടി പ്രതിഷേധത്തിനിടെ പോലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വാഹനത്തിൽ നിന്നും ഇറങ്ങിയ അനിൽ കുമാർ ലാത്തി കൊണ്ട് ഇരുവരെയും മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ഇവർക്കെതിരെ രൂക്ഷ വിമർശനം ആയിരുന്നു ഉയർന്നിരുന്നത്.
Discussion about this post