പൊന്‍കുന്നം: ലോകത്തെ പ്രധാനപ്പെട്ട അഞ്ച് തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയിലേക്ക് ഭക്തരെ എത്തിക്കാന്‍ പരസ്യം നല്‍കി ദേവസ്വം ബോര്‍ഡ്.ചരിത്രത്തിലാദായമായാണ് ലക്ഷങ്ങള്‍ ചിലവഴിച്ച് ഇത്തരമൊരു പരസ്യം നല്‍കേണ്ട സാഹചര്യം ദേവസ്വം ബോര്‍ഡിന് ഉണ്ടായത്. പ്രതിവര്‍ഷം ഏഴ് കോടിയോളം ഭക്തരെത്തുന്ന ശബരിമലയിലേക്ക് തീര്‍ഥാടകരെ സ്വാഗതം ചെയ്ത് പരസ്യം നല്‍കേണ്ടി വന്നത് സര്‍ക്കാരിന്റെ പിിപ്പുകേടിന്റെ അനന്തരഫലമാണെന്നാണ് വിലയിരുത്തല്‍.
കാനന പാതയില്‍ കുടിവെള്ളം, ചികിത്സാ സൗകര്യങ്ങള്‍, സന്നിധാനത്ത് വിപുലമായ അന്നദാന സൗകര്യം ഇങ്ങനെ പോകുന്നു പരസ്യവാചകങ്ങള്‍. ഇതൊന്നും പരസ്യത്തിലല്ലാതെ സന്നിധാനത്തും കാനനപാതയിലും ഇല്ലെന്നാണ് വിമര്‍ശനം. ഇത്തരത്തില്‍ നുണ പറഞ്ഞ് ഭക്തരെ വരുത്തേണ്ട സാഹചര്യമില്ലെന്നും ശബരിമലയിലെ പോലിസ് രാജ് അവസാനിപ്പിച്ചാല്‍ മതിയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പിആര്‍ഡി വഴിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരസ്യം നല്‍കിയത്. തീര്‍ഥാടകരെ ആകര്‍ഷിക്കാനുള്ള പാക്കേജും പരസ്യത്തിലുണ്ട്. പൂജാസമയക്രമവും, ശരമണമന്ത്രവും സ്വാമി അയ്യപ്പന്റെയും ശബരിമലയുടെയും ചിത്രവും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത പിടിപ്പ്കേട് മറയ്ക്കാനായാണ് ബോര്‍ഡ് ശബരിമല അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് പരസ്യം നല്‍കിയതാണ് എന്നാണ് വിമര്‍ശനം.
ബോര്‍ഡിന്റെ അക്കൗണ്ടില്‍ ശബരിമലയുടെ പേരില്‍ 1300 കോടിയോളം രൂപയുണ്ട്. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള പണവും ഇതില്‍പ്പെടും. ഈ തുകയില്‍ നിന്നാണ് ശബരിമലയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പണം കണ്ടെത്തുന്നത്. ശൗചാലയങ്ങള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്ത ബോര്‍ഡ് ഇതേ പണം വിനിയോഗിച്ച് പരസ്യപ്രചാരണം നല്‍കി. ക്ഷേത്രത്തോടനുബന്ധിച്ച സമ്മേളനങ്ങള്‍, പദ്ധതികള്‍, പ്രത്യേക പൂജകള്‍, പുതിയ ഉത്പന്നങ്ങള്‍ എന്നിവ സംബന്ധിച്ച പരസ്യങ്ങള്‍ മാത്രമാണ് മുന്‍പ് നല്‍കിയിരുന്നത്.
Discussion about this post