Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ശബരിമലയില്‍ ശരണമന്ത്രജപം തടഞ്ഞ പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി: ” ‘സ്വാമി ശരണം’ വിളിക്കുന്നത് എങ്ങനെ സുപ്രിം കോടതി വിധി ലംഘനമാകും”

by Brave India Desk
Nov 27, 2018, 04:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി : ശബരിമല സന്നിധാനത്ത് ശരണമന്ത്രം മുഴക്കുന്ന ഭക്തരെ തടയുന്ന പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ശബരിമലയിലെ പോലിസ് അതിക്രമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ വിമര്‍ശനങ്ങള്‍.
”ശരണമന്ത്രം മുഴക്കുന്നത് നിരോധനാജ്ഞ ലംഘനമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിരോധനാജ്ഞ ലംഘനമെന്നും പറഞ്ഞ് നാമജപം തടയുകയാണ്. നാമജപം നടത്തുകയല്ലേ ശബരിമലയില്‍ എത്തിയവര്‍ ചെയ്തുള്ളു”- എന്നും കോടതി ചോദിച്ചു. ”സ്വാമി ശരണം എന്നല്ലേ ഭക്തര്‍ പറഞ്ഞിട്ടുള്ളൂ.സ്വാമിയെ സ്ത്രീകളെ കയറ്റല്ലേ എന്ന് അവര്‍ പറഞ്ഞില്ലാലോ”- എന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ എജിയോട് കോടതി ചോദിച്ചു. അങ്ങനെ ഉണ്ടങ്കില്‍ മാത്രമേ സുപ്രീം കോടതി വിധിക്കു എതിരെന്നു പറയാന്‍ ആകൂ എന്നും കോടതി പരാമര്‍ശിച്ചു. നിയമപരമായി ആളുകള്‍ ചേര്‍ന്ന് നാമജപം നടത്തുന്നതിനെ എന്തിന് നിയന്ത്രിക്കണം. 144 ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിന് പ്രകാരം അനുബന്ധ ഉത്തരവുകള്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. അതിന്റെ നിയമവശവും ആധാരമായ മേല്‍ കോടതി ഉത്തരവുകളും ഏതാണെന്ന് കോടതി ചോദിച്ചു.

Stories you may like

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

തുള്ളിക്കൊരു കുടം : ഇന്നും അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

സിറ്റിങ്ങ് ജഡ്ജിയോട് പോലിസ് മോശമായി പെരുമാറിയെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ കേസ്സെടുക്കാന്‍ കോടതി തീരുമാനിച്ചു എന്നാല്‍ കരഞ്ഞ് മാപ്പു പറഞ്ഞത് കാരണം കോടതി വെറുതെ വിട്ടു. പോലിസില്‍ ആരുടെയും പേരെടുത്ത് പറയാന്‍ കോടതി ആഗ്രഹിക്കുന്നില്ല.ഒരു പോലീസുകാരനെയും പൂര്‍ണമായി കയറു ഊരി വിടരുത് എന്ന് കോടതി. അപമാനിക്കപെട്ട ജഡ്ജിയുടെ മഹമാനസ്‌കത തെറ്റായി വ്യാഖ്യാനിക്കപ്പെടരുത് എന്നും അത് ബലഹീനത ആയി കാണരുത് എന്നും കോടതി ഓര്‍മിപ്പിച്ചു. പോലീസ് പുറപ്പെടുവിച്ച നോട്ടീസ് എന്തുകൊണ്ട് സത്യവാങ്മൂലത്തില്‍ ഇല്ലാതെ പോയെന്ന് കോടതി ചോദിച്ചു.

ഭക്തര്‍ക്കു ആവശ്യത്തിനു ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി… ഭക്തരുടെ  ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിന്റെ കയ്യില്‍ മാന്ത്രിക വടി ഉണ്ടോ എന്നും ചോദിച്ചു.

പല പ്രധാന പെട്ട ഉത്തരുവുകളും എ.ജി അറിയുന്നില്ല. ഡിജിപിയും മന്ത്രിയും ഉത്തരവ് ഇടുമ്പോള്‍ അത് സ്വാഭാവികം ആയി എ.ജി അറിയേണ്ടത് അല്ലെ എന്ന് കോടതി ചോദിച്ചു. എന്തിന് ഉത്തരവുകള്‍ എജിയില്‍ നിന്ന് മറച്ചുവെക്കുന്നു.

ഭക്ഷണവും വെള്ളവും ഇല്ല എന്ന് അറിയുമ്പോള്‍ ഭക്തര്‍ പാനിക് ആവില്ലേ എന്ന് കോടതി ചോദിച്ചു.ശബരിമലയിലെ മറ്റ് നിയന്ത്രണങ്ങളിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു, അന്നദാന അരവണ കൗണ്ടറുകള്‍ അടച്ചിട്ട കാര്യം സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. ഇത്തരത്തില്‍ അന്നദാന കൗണ്ടര്‍ അടച്ചിട്ടാല്‍ തീര്‍ത്ഥാടകര്‍ ഭക്ഷണത്തിന് എങ്ങോട്ടു പോകുമെന്നും കോടതി ചോദിച്ചു.
എന്തുകൊണ്ട് കൗണ്ടര്‍ അടച്ചിട്ട കാര്യം സത്യവാങ്ങ്മൂലത്തില്‍ എന്തു കൊണ്ട് വ്യക്തമാക്കിയില്ല എന്ന് ചോദിച്ചു. പോലീസ് ഇത് ചിലപ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ ന്റെ ശ്രേദ്ധയില്‍ പെടുത്തി കാണില്ല എന്നും പോലീസുകാരുടെ തികഞ്ഞ അലംഭാവം ആണ് ഇതെന്നും കോടതി പറഞ്ഞു. ഈ ഉത്തരവുകള്‍ ആ ദിവസം തന്നെ പിന്‍വലിച്ചു എന്നായിരുന്നു എജിയുടെ വിശദീകരണം.

കെഎസ്ആര്‍ടിസി 24 മണിക്കൂറും സര്‍വീസ് നടത്തുമെന്ന് കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കെ എസ് ആര്‍ ടി സി സര്‍വീസിന് ആദ്യ ദിനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്തിന് എന്നും കോടതി ചോദിച്ചു.

Tags: sabarimala temple
Share1979TweetSendShare

Latest stories from this section

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

അറബിക്കടലിൽ കപ്പലപകടം,രക്ഷാപ്രവർത്തനം തുടരുന്നു:കേരളതീരത്ത് അടിയുന്ന കണ്ടയ്‌നറുകൾക്ക് അടുത്തേക്ക് പോകരുതെന്ന് നിർദ്ദേശം

കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും ടീം ഇന്ത്യപോലെ ഒരുമിച്ച് പ്രവൃത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ല: പ്രധാനമന്ത്രി

ദേ സൈറൺ മുഴങ്ങും,പരിഭ്രാന്തരാകരുത്; അലർട്ടുകളിൽ മാറ്റം

Discussion about this post

Latest News

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

തുള്ളിക്കൊരു കുടം : ഇന്നും അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് വിട്ടുനൽകാൻ തീരുമാനമെടുത്ത് യുകെ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് സർക്കാർ

അറബിക്കടലിൽ കപ്പലപകടം,രക്ഷാപ്രവർത്തനം തുടരുന്നു:കേരളതീരത്ത് അടിയുന്ന കണ്ടയ്‌നറുകൾക്ക് അടുത്തേക്ക് പോകരുതെന്ന് നിർദ്ദേശം

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുവാവ് പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ സന്ദർശിച്ചിരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies