Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ദീപ നിശാന്ത് ടീച്ചറായി തുടരുന്നത് എഴുത്തുകാരായ എല്ലാ അദ്ധ്യാപക / അദ്ധ്യാപികമാര്‍ക്കും നാണക്കേട് ”-അധ്യാപികയായ എഴുത്തുകാരിയുടെ കുറിപ്പ്

by Brave India Desk
Dec 3, 2018, 01:49 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച അദ്ധ്യാപിക ദീപാ നിശാന്ത് അധ്യാപക വൃത്തിയില്‍ തുടരുന്നത് ഴുത്തുകാരായ അധ്യപകര്‍ക്ക് നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടി സാഹിത്യകാരിയും കോളേജ് അദ്ധ്യാപികയുമായ റോസി തമ്പി. സെലിബ്രിറ്റി പരിവേഷമില്ലാതെ ജീവിച്ചിരിക്കാന്‍ വേണ്ടി ജീവിതം കൊണ്ട് എഴുതുന്ന ഒരുപാട് സ്ത്രീ എഴുത്തുകാര്‍ ജീവിച്ചിരിപ്പുണ്ടെന്നും അവരുടെ മുഖത്താണ് പ്രശസ്തിയുടെ കൊടുമുടിയില്‍ ഇരുന്ന് ദീപ കാര്‍ക്കിച്ചു തുപ്പിയതെന്നും റോസി തമ്പി പറയുന്നു.ഈ പ്രവര്‍ത്തിയിലൂടെ അവര്‍ അദ്ധ്യാപിക എന്ന പദവിയെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു’. അവര്‍ ഇനിയും ആ തൊഴിലില്‍ യാതൊരു തടസ്സവും കൂടാതെ തുടരുന്നത് എഴുത്തുകാരായ എല്ലാ അദ്ധ്യാപക / അദ്ധ്യാപികമാര്‍ക്കും നാണക്കേടാണ്.നിയമ പരമായ നടപടിയാണ് കോളേജധികൃതര്‍ ഇക്കാര്യത്തില്‍ സ്ഥീകരിക്കേണ്ടത്. അല്ലെങ്കില്‍ പൊതു സമൂഹത്തിനു മുമ്പില്‍ കോളേജ് അധ്യാപകര്‍ക്കെല്ലാം അതു നാണക്കോടാണെന്നും റോസി തമ്പി ചൂണ്ടിക്കാട്ടുന്നു

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പോസ്റ്റിന്റെ പൂര്‍ണരൂപം-

വിഷയം കാവ്യ മോഷണം തന്നെ.

ദീപാ നിഷാന്ത് എന്ന തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപിക തന്റെ സുഹൃത്ത് എഴുതി കൊടുത്ത കവിത സ്വന്തം പേരും ഫോട്ടോയും വെച്ച് കോളേജദ്ധ്യാപക സംഘടനയുടെ മാസികക്ക് പ്രസിദ്ധീകരിക്കാന്‍ നല്‍കുകയും അത് അച്ചടിച്ചു വരികയും ചെയ്തു.ആ കവിതയാകട്ടെ വര്‍ഷങ്ങള്‍ക്കു മുമ്പ് മറ്റൊരു കവി എഴുതി പ്രസിദ്ധികരിച്ചതാണെന്ന് തെളിയുകയും ചെയ്തിരിക്കുന്നു.

ബിരുദബിരുദാന്തരതലത്തില്‍ മലയാള സാഹിത്യം പഠിപ്പിക്കുന്ന അദ്ധ്യാപികയാണ് ദീപാനിഷാന്ത്, മറ്റൊരാള്‍ എഴുതി കൊടുത്ത കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാന്‍ മാസികക്ക് അയച്ചുകൊടുക്കുകയും അങ്ങനെ മാസികയുടെ എഡിറ്ററെയും വായനക്കാരേയും വഞ്ചിക്കുകയും ചെയ്ത ഒരു വ്യക്തിക്ക് തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് മൂല്യബോധമാണ് പകര്‍ന്നു കൊടുക്കാന്‍ കഴിയുക. പരീക്ഷക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടാല്‍ വിദ്യാര്‍ത്ഥിയെ പരിക്ഷ എഴുതുന്നതില്‍ നിന്ന് ഒഴുവാക്കും അതിലും വലിയ തെറ്റാണ് അവനവനോടും സാഹിത്യത്തോടും ഈ അദ്ധ്യാപിക ചെയ്തത്. മാത്രമല്ല സോഷ്യമിഡിയ രംഗത്ത് അവര്‍ക്കുണ്ടായിരുന്ന അതിപ്രശസ്തി ഈ വിഷയം മുഴുവന്‍ മലയാളികളിലേക്കും അതിവേഗം എത്തിച്ചിരിക്കുന്നു.(അതിനിടയിലെ പൈങ്കിളി കഥകളെല്ലാം ഒഴിവാക്കുന്നു) ഒരു മലയാളം അദ്ധ്യാപിക എന്ന നിലയിലും സ്വന്തമായി ബോധ്യമുള്ള ചില കാര്യങ്ങളെങ്കിലും എഴുതുന്ന വ്യക്തി എന്ന നിലയും ദീപ നിഷാന്തിന്റെ പ്രവര്‍ത്തി എന്നെയും അപമാനപ്പെടുത്തുന്നു. അല്ലെങ്കിലും പെണ്ണുങ്ങള്‍ എഴുതുന്നതെല്ലാം ആണുങ്ങള്‍ എഴുതിക്കൊടുക്കുന്നതാണ് എന്നൊരു പതം പറച്ചില്‍ ഉള്ളതാണ്. പ്രത്യേകിച്ചും ഭര്‍ത്താവ് സാഹിത്യകാരനാണെങ്കില്‍ അയാള്‍ ഇടം കൈകൊണ്ട് എഴുതി കൊടുക്കുന്നതാണ് ഭാര്യയുടെ പേരില്‍ പ്രസിദ്ധികരിച്ചു വരുന്നത് എന്നത് അങ്ങാടി പാട്ടാണ് ,അതിന്റെ സത്യം ആരും ആന്വേഷിക്കാറില്ല .മാത്രമല്ല പുരുഷ സൗഹൃദസദസ്സുകളില്‍ ഞങ്ങള്‍ക്കറിയാം അവര്‍ക്കതിനുള്ള കഴിവൊന്നുമില്ല അത് സാറ് എഴുതി കൊടുക്കുന്നതാണ് എന്ന് മധുരം നിറഞ്ഞ ചിരിയൊടെ കമന്റുമ്പോള്‍ വെറും ഒരു പുഞ്ചിരിയില്‍ അത് ഒളിപ്പിക്കാനും കൂടി അറിയുന്ന ആളെങ്കില്‍ കാവ്യം സുകേയം തന്നെ .
പറഞ്ഞു വന്നത് ഇവിടെ ഒരു പാട് സ്ത്രീകള്‍ സ്വന്തമായി അദ്ധ്വാനിച്ച് തന്നെ എഴുത്തുരംഗത്ത് നില്‍ക്കുന്നുണ്ട്. അവര്‍ക്കൊന്നും ദീപ നിഷാന്തിന്റെ സെലിബ്രിറ്റി പരിവേഷമില്ലായിരിക്കാം. പക്ഷേ അവര്‍ ജിവിതം കൊണ്ടാണ് എഴുതുന്നത്.പ്രശസ്തിക്കുവേണ്ടിയല്ല. ജീവിച്ചിരിക്കാന്‍ വേണ്ടിയാണ് ഞാനടക്കം പലരും എഴുതുന്നത് .അങ്ങനെയുള്ളവരുടെ മുഖത്താണ് പ്രശസ്തിയുടെ കൊടുമുടിയില്‍ ഇരുന്ന് ദീപ കാര്‍ക്കിച്ചു തുപ്പിയത്.
ദീപ ,നിങ്ങളെ സഹായിക്കാന്‍ നിങ്ങളുടെ പാര്‍ട്ടി കൂടെയുണ്ടാകും. അതു കൊണ്ടു തന്നെ നിങ്ങള്‍ക്കെതിരായി പറയാന്‍ ബുദ്ധിയുള്ള ആരും ശ്രമിക്കില്ല. എന്തെന്നാല്‍ മലയാള സാഹിത്യ രംഗത്ത് ഇന്നൊരാള്‍ നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നെങ്കില്‍ അയാള്‍ക്ക് കൃത്യമായും ഇടതുപക്ഷത്തിന്റെ പിന്‍തുണ ആവശ്യമുണ്ട്. അതുകൊണ്ട് മൗനം പാലിക്കുകയാണ് നല്ലത് എന്ന് ബുദ്ധിയുള്ള ,അല്പം പ്രശസ്തരായ എല്ലാ എഴുത്തുകാര്‍ക്കും അറിയാം. അതു കൊണ്ട് അവര്‍ ഒന്നുകില്‍ മൗനം പാലിക്കും അല്ലെങ്കില്‍ എഴുതി തന്ന വ്യക്തിയെ ക്രൂശിക്കും . അയാള്‍ ജന്മനാ പഠിച്ച കള്ളനെന്ന് സര്‍ട്ടിഫിക്കറ്റുകള്‍ പ്രസിദ്ധീകരിക്കും. (ഒരു നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ വഞ്ചിച്ചവനെ കുരിശേറ്റുക എന്ന നിലവിളികള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നയുന്നുണ്ട്. )പാര്‍ട്ടി നിങ്ങളെ തള്ളി പറയാത്തിടത്തോളം കാലം നിന്ദ പോലും നിങ്ങള്‍ക്ക് സ്തുതിയാണ്. നിങ്ങളുടെ നേരെ ആരെങ്കിലും ഒരു ശകാരവാക്കെറിഞ്ഞാല്‍ അതു വിജയപുഷ്പമായാണ് നിങ്ങളെ തൊടുക, നെഗറ്റീവ് പബ്ലിസിറ്റിയും ഗുണാത്മകമാക്കി തീര്‍ക്കാനുള്ള മന്ത്രിക വിദ്യ നിങ്ങള്‍ക്കറിയാം. ബീഫ് സമരത്തിന്റെ ആദ്യ ദിവസം കേരള വര്‍മ്മയില്‍ വാല്യൂ വേഷന്‍ ക്യാമ്പ് നടക്കുകയാണ് എല്ലാവരെയും പോലെ ഞാനും ദീപയോടു പറഞ്ഞു .വിഷമിക്കരുത് ധൈര്യമായിക്കു.എല്ലാവരും കൂടെയുണ്ട്. അപ്പോള്‍ അവര്‍ പറഞ്ഞ ഒരു വാചാകം എന്നെ അത്ഭു തപ്പെടുത്തി.അതിങ്ങനെയായിന്നു.’ടീച്ചര്‍ എന്റെ പുസ്തകം വരുന്നുണ്ട് അതിന്റെ പബ്ലിസിറ്റിക്കു വേണ്ടിയാണ് ഞാനിതൊക്കെ ചെയ്യുന്നത് എന്നാണ് പലരും പറയുന്നത് ‘ . എന്തിനാണ് ആളുകള്‍ അങ്ങനെ ചിന്തിക്കുന്നത് എന്ന് ഞാനും അതിശയിച്ചു.
അവര്‍ എന്റെ FBസുഹൃത്ത് അല്ലാത്തതു കൊണ്ട് അവരുടെ പോസ്റ്റുകളൊന്നും സ്ഥിരമായി കണ്ടില്ല. ഷെയര്‍ ചെയ്തു വരുന്നത് ചിലതു വായിക്കുകയും അതിന്റെ സ്വീകാര്യത കണ്ട് സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രവര്‍ത്തിയിലൂടെ അവര്‍ അദ്ധ്യാപിക എന്ന പദവിയെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു’. അവര്‍ ഇനിയും ആ തൊഴിലില്‍ യാതൊരു തടസ്സവും കൂടാതെ തുടരുന്നത് എഴുത്തുകാരായ എല്ലാ അദ്ധ്യാപക / അദ്ധ്യാപികമാര്‍ക്കും നാണക്കേടാണ്.നിയമ പരമായ നടപടിയാണ് കോളേജധികൃതര്‍ ഇക്കാര്യത്തില്‍ സ്ഥീകരിക്കേണ്ടത്. അല്ലെങ്കില്‍ പൊതു സമൂഹത്തിനു മുമ്പില്‍ കോളേജ് അധ്യാപകര്‍ക്കെല്ലാം അതു നാണക്കേടാണ്.
-റോസി തമ്പി.

https://www.facebook.com/rosy.thampy.3/posts/10210656793415011

 

Tags: deepa nishanthRosi Thambi
Share841TweetSendShare

Latest stories from this section

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്‌പ്ലാന്‍റ് വിഭാഗത്തിനു തുടക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്‌പ്ലാന്‍റ് വിഭാഗത്തിനു തുടക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies