ഇന്ത്യൻ വ്യോമസേനയും ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സും ചരിത്രത്തിലാദ്യമായി ഒരുമിച്ച് സംയുക്ത വ്യോമാഭ്യാസം നടത്തി. ഷിന്യു മൈത്രി 1 എന്ന പേരിൽ നടത്തിയ ഈ വ്യോമാഭ്യാസത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കുമാണ് കൂടുതലും മുൻഗണന നൽകിയത്. വലിയ ഭാരമുള്ള വസ്തുവകകൾ വിമാനങ്ങളിൽ കയറ്റിറക്ക് നടത്താനും AN32, C16 ഗ്ളോബ്മാസ്റ്റർ വിമാനങ്ങൾ എന്നിവയുപയോഗിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായ പരിശീലനം എന്നിവയാണ് കൂടുതലും നടത്തിയതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധവും വിശ്വാസവും ഇത്തരം സംയുക്താഭ്യാസങ്ങൾ വർദ്ധിപ്പിയ്ക്കുമെന്ന് ജപ്പാൻ പ്രതിരോധമന്ത്രി തകേഷി ഇവായ അറിയിച്ചു. കഴിഞ്ഞ മാസം മിസോറാമിൽ ഇരു രാജ്യങ്ങളുടേയും കരസേനകൾ സംയുക്താഭ്യാസം നടത്തിയിരുന്നു. ഭീകരവാദത്തിനെതിരേയുള്ള പ്രതിരോധപ്രവർത്തനങ്ങളാണ് അന്ന് അഭ്യസിച്ചത്. ഇന്ത്യൻ നാവികസേനയ്ക്ക് ആഫ്രിയ്ക്കയിലെ ജിബൂട്ടിയിലുള്ള ജപ്പാൻ നാവികത്താവളം ഉപയോഗിയ്ക്കാൻ അനുവാദം നൽകുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ നടക്കുകയാണ്. ഇന്ത്യൻ സേനയും ജപ്പാൻ പ്രതിരോധസേനകളും തമ്മിൽ സംയുക്താഭ്യാസങ്ങൾ നടക്കുന്നത് ഒരു രാജ്യങ്ങളും തമ്മിൽ പുതിയതായുണ്ടായ വലിയ ബന്ധത്തിന്റെ സൂചനയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ സന്ദർശിച്ചപ്പോൾ കൂടുതൽ പ്രതിരോധസഹകരണ
Discussion about this post