പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാന്‍ മണ്ണില്‍ നടത്തിയ തിരിച്ചടിയെപ്പറ്റി അറിവുണ്ടായിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 7 പേര്‍ക്ക് മാത്രം. പാക്കിസ്ഥാന്‍ കണ്ണുകളെ വെട്ടിച്ച് പാക് മണ്ണില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം സംഭവിച്ചതിങ്ങനെ-
പുല്‍വാമ ആക്രമണത്തിന് തക്ക മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് തൊട്ട് പിന്നാലെ തിരിച്ചടിക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ ഇന്ത്യ ചെയ്ത് തുടങ്ങി. മോദിയെ കൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, മൂന്ന് സേനകളുടെയും മേധാവികള്‍, ഐ.ബി മേധാവി, റോ മേധാവി എന്നിവര്‍ക്കായിരുന്നു നീക്കത്തെപ്പറ്റി അറിവുണ്ടായിരുന്നത്.
റോയും ഇന്റലിജന്‍സും പാക്കിസ്ഥാനിലുള്ള ഭീകരവാദ പരിശീലന ക്യാമ്പുകളില്‍ നിരീക്ഷണം നടത്തിയിരുന്നു. നിരീക്ഷണത്തില്‍ പാക് അതിര്‍ത്തിക്കപ്പുറം എത്ര ഭീകരവാദ ക്യാമ്പുകളുണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇതില്‍ ബാലാകോട്ടിലെ ഭീകരവാദ ക്യാമ്പില്‍ 300ലധികം ഭീകരരുണ്ടെന്നും ഇന്ത്യ കണ്ടെത്തി. ബാലാകോട്ട് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളില്‍ ഭീകരവാദിക ക്യാമ്പുകളുണ്ടെന്ന് ഇന്ത്യ കണ്ടെത്തി.
വിവരങ്ങള്‍ ലഭിച്ചതോടെ ഫെബ്രുവരി 18ന് തിരിച്ചടിക്ക് മോദി അനുമതി നല്‍കി. തുടര്‍ന്ന് ഫെബ്രുവരി 22 മുതല്‍ ഇന്ത്യന്‍ വ്യോമസേന നിരീക്ഷണം തുടങ്ങി. ഫെബ്രുവരി 25നായിരുന്നു തിരിച്ചടി നടത്താന്‍ തീരുമാനമെടുത്തത്.
ഫെബ്രുവരി 26 പുലര്‍ച്ചെ നടന്ന ആക്രമണത്തെപ്പറ്റി അടിക്കടിയുള്ള വിവരങ്ങള്‍ മോദിക്ക് ലഭിച്ചിരുന്നു. പാക്കിസ്ഥാന്‍ തിരിച്ചടിച്ചാല്‍ എന്ത് നടപടിയെടുക്കണമെന്ന കാര്യത്തെപ്പറ്റിയും ഇന്ത്യ തീരുമാനമെടുത്തിരുന്നു.
ഗ്വാളിയോര്‍ ബേസ് ക്യാമ്പില്‍ നിന്നുമായിരുന്നു മിറാഷ് വിമാനങ്ങള്‍ തിരിച്ചടിക്ക് വേണ്ടി പറന്നുയര്‍ന്നത്. ഗ്വാളിയോര്‍ ബേസ് ക്യാമ്പില്‍നിന്ന് മിറാഷ് വിമാനങ്ങളും മറ്റുബേസുകളില്‍നിന്ന് അകമ്പടിയായി സുഖോയ് വിമാനങ്ങളും ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. ഫെബ്രുവരി 26 പുലര്‍ച്ചെ 03:30ഓടെ ലക്ഷ്യങ്ങള്‍ തകര്‍ത്ത് വിമാനങ്ങള്‍ തിരിച്ച് ഇന്ത്യയില്‍ സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്തു.
Discussion about this post