മനാമ: ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി എംപിമാർ. ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യമാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി ചെയർമാനുമായ ഗുലാം നബി ആസാദ് പറഞ്ഞു.
‘എല്ലാ അന്താരാഷ്ട്ര വേദികളിലും ഒഐസിയിലും (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൊ-ഓപ്പറേഷൻ) ഞങ്ങൾക്ക് പിന്തുണ ആവശ്യമാണ്. ഒരു രാജ്യത്തെയും ഇല്ലാതാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിച്ച് അവർക്കെതിരെ നടപടി എടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു
ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എംപി അസദുദ്ദീൻ ഒവൈസി. പഹൽഗാം കൊലപാതകങ്ങൾക്ക് ഉത്തരവാദികളായ പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താനെ പരാജയപ്പെട്ട രാഷ്ട്രം എന്നു വിശേഷിപ്പിച്ച ഒവൈസി പഹൽഹാമിൽ തീവ്രവാദികൾ മതം ചോദിച്ച് സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ അപലപിച്ചു.’ഇന്ത്യയിൽ നിരപരാധികളെ കൊല്ലുന്നതിനെ ഈ തീവ്രവാദ സംഘടനകൾ ന്യായീകരിക്കുന്നു. സന്ദർഭത്തിന് ചേരാത്ത തരത്തിലാണ് അവർ ഖുർആൻ വാക്യങ്ങൾ ഉദ്ധരിച്ചത്. ഭീകരവാദത്തെ അവസാനിപ്പിക്കണം. ആളുകളെ കൊല്ലുന്നതിനെ ന്യായീകരിക്കാൻ അവർ മതത്തെ ഉപയോഗിച്ചു. ഇസ്ലാം ഭീകരതയെ അപലപിക്കുന്നു. ഒരു നിരപരാധിയെ കൊല്ലുന്നത് മുഴുവൻ മനുഷ്യരാശിയെയും കൊല്ലുന്നതിന് തുല്യമാണെന്ന് ഖുർആൻ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വിമർശിച്ചു.
Discussion about this post