ചെയ്യുന്ന വോട്ട് കൃത്യമായിട്ടാണോ യന്ത്രം രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പിക്കാന്‍ സഹായിക്കുന്ന വിവിപാറ്റ് മെഷീന്റെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിചയപ്പെടുത്തുക വഴി ഒരു കാര്യം ഏവര്‍ക്കും മനസിലായി . വിവിപാറ്റില്‍ മെഷീനില്‍ വോട്ട് തെറ്റി എന്ന് പരാതിപ്പെട്ടാല്‍ അതവിടെ തീരുന്ന ഒന്നല്ല . നല്‍കുന്ന പരാതി തെറ്റെന്ന് ബോധ്യപ്പെട്ടാല്‍ ശിക്ഷയുറപ്പ് .
നമ്മള്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ തന്നെ വിവിപാറ്റില്‍ വിവരങ്ങള്‍ തെളിയും . ഇത് 7 സെകന്റ് കഴിഞ്ഞതിന് ശേഷം മാത്രമേ മായുകയുള്ളൂ . ഇതിനിടയ്ക്ക് വോട്ടര്‍ ചെയ്ത വോട്ട് ശരി തന്നെയാണോ എന്ന് പരിശോധിക്കാം . സമ്മതിദായകന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവുമല്ല വിവിപാറ്റില്‍ തെളിഞ്ഞതെന്ന് ആരോപിച്ചാല്‍ ഉടന്‍ തന്നെ പ്രിസൈഡിങ് ഓഫിസർ ഇത് പ്രത്യേക ഫോമില്‍ രേഖപ്പെടുത്തി ഒപ്പിട്ടു വാങ്ങിക്കും .സമ്മതിദായകന്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ പ്രിസൈഡിങ് ഓഫിസറുടേയും ബൂത്തിലുള്ള എജന്റ്റ്മാരുടെയും സാന്നിധ്യത്തില്‍ വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കും .
വോട്ടിംഗ് മെഷീനില്‍ അമര്‍ത്തിയ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും തന്നെയാണ് വിവിപാറ്റില്‍ തെളിയുന്നതെങ്കില്‍ ആരോപണം ഉന്നയിച്ച സമ്മതിദായകന്‍ ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റവാളിയാണ് . ഉടന്‍ തന്നെ ഈ വ്യക്തിയെ പ്രിസൈഡിങ് ഓഫിസർ പോലീസിന് കൈമാറും . തെറ്റായ ആരോപണം ഉന്നയിച്ചതിന് 3 മാസം തടവും 10000 രൂപ പിഴയുമാണ് ശിക്ഷയായി ലഭിക്കുക .
ഇനി വോട്ടിംഗ് മെഷീനില്‍ അമര്‍ത്തിയ സ്ഥാനാര്‍ഥിയുടെ പേരും ചിഗ്നവുമല്ല വിവിപാറ്റ് മെഷീനില്‍ വരുന്നതെങ്കില്‍ പോളിംഗ് നിറുത്തിവെക്കും . എന്നാല്‍ ഇതിനുള്ള സാധ്യത ഒട്ടുമില്ല എന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നത് .
Discussion about this post