Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

462 കോടി അടച്ച് അനില്‍ അംബാനി : കപില്‍ സിബല്‍ ഹാജരായ തോറ്റ കേസില്‍ ജയില്‍ ശിക്ഷ ഒഴിവാക്കി

by Brave India Desk
Mar 18, 2019, 06:10 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി:എറിക്‌സണ്‍ കമ്പനിയ്ക്ക് 462 കോടി രൂപ അടച്ച് പ്രമുഖ വ്യവസായി അനില്‍ അംബാനി. സുപ്രിം കോടതി വിധി പ്രകാരമാണ് തുക അടച്ചത്. കേസില്‍ 462 കോടി രൂപ അടയ്ക്കാനും ഇല്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കാനുമായിരുന്നു സുപ്രിം കോടതി ഉത്തരവ്.

Stories you may like

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഭാഷകന്‍ കപില്‍ സിബലാണ് കേസില്‍ അനില്‍ അംബാനിയ്ക്ക് വേണ്ടി ഹാജരായിരുന്നത്. നാളേയ്ക്ക് മുമ്പ് പണമടക്കാനായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്.

കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് (ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനി കുറ്റക്കാരനാണെന്നു വിധിച്ച കോടതി നാലാഴ്ചയ്ക്കുള്ളില്‍ എറിക്‌സണ്‍ ഇന്ത്യക്ക് 453 കോടി രൂപ നല്‍കിയില്ലെങ്കില്‍ മൂന്നു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണഅ ഉത്തരവിട്ടിരുന്നത്. റിലയന്‍സ് ടെലികോം ചെയര്‍മാന്‍ സതീഷ് സേഥ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ ചെയര്‍പഴ്‌സന്‍ ഛായ വിറാനി എന്നിവരും കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരാണെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

കോടതി ഉത്തരവനുസരിച്ച് നല്‍കേണ്ട 550 കോടി രൂപ നിശ്ചിത സമയത്തിനകം നല്‍കാത്തതിന് എറിക്‌സണ്‍ ഇന്ത്യയാണ് ഹര്‍ജി നല്‍കിയത്. റഫാല്‍ ഇടപാടില്‍ നിക്ഷേപിക്കാന്‍ പണമുള്ള അനില്‍ അംബാനി തങ്ങള്‍ക്കു തരാനുള്ള പണം തരാതിരിക്കുകയാണെന്ന് എറിക്‌സണ്‍ കോടതിയെ അറിയിച്ചു. ജിയോയുമായുള്ള ആസ്തി വില്‍പന കരാര്‍ യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തില്‍ അനിലിന്റെ കമ്പനി പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടിക്രമം ആരംഭിച്ചിരുന്നു.

https://braveindianews.com/18/03/206057.php

അനിലിനും മറ്റു ഡയറക്ടര്‍മാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും പണമടയ്ക്കുംവരെ അംബാനിയെയും മറ്റും തടവിലിടണമെന്നും ഇവര്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്നുമായിരുന്നു എറിക്‌സന്റെ ആവശ്യം. അനില്‍ അംബാനി ഗ്രൂപ്പ് തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനിലും കമ്പനിയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്തേക്കു കടക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു സ്വീഡിഷ് കമ്പനി കോടതിയിലെത്തിയത്. കോടതിയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണപ്രകാരം അനില്‍ നല്‍കാനുള്ള 1600 കോടി 500 കോടിയാക്കി എറിക്‌സണ്‍ കിഴിവു ചെയ്തിരുന്നു. ജനുവരിയില്‍ കേസ് പരിഗണിച്ചപ്പോള്‍ ആകെ 118 കോടി രൂപ വരുന്ന 2 ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ അംബാനിയുടെ അഭിഭാഷകരായ കപില്‍ സിബലും മുകുള്‍ റോഹത്ഗിയും ഹാജരാക്കി. ബാക്കി പിന്നാലെ നല്‍കാമെന്നു വാഗ്ദാനം നല്‍കി. ഡ്രാഫ്റ്റ് സ്വീകരിക്കില്ലെന്ന് എറിക്‌സണു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ പറഞ്ഞു. 550 കോടി രൂപ പലിശസഹിതം കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു. റിലയന്‍സ് ജിയോക്ക് ആസ്തികള്‍ വിറ്റ വകയില്‍ 3000 കോടി രൂപ കിട്ടിയ ആര്‍കോം 2018 ഡിസംബര്‍ 15 നകം തുക അടയ്ക്കണമെന്ന ഉത്തരവ് പാലിക്കാതെ കോടതിയലക്ഷ്യമാണു കാട്ടിയിരിക്കുന്നതെന്നും ദവെ പറഞ്ഞു.

ഡ്രാഫ്റ്റുകള്‍ സൂക്ഷിക്കാന്‍ റജിസ്ട്രിയോടു നിര്‍ദേശിച്ച ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാനും വിനീത് ശരണും മുഴുവന്‍ തുകയും അടയ്ക്കാതെ പറ്റില്ലെന്നു വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് എറിക്‌സണ്‍ അനുകൂല വിധി സമ്പാദിച്ചത്. അവസാന അവസരമെന്ന നിലയിലാണു കോടതി അന്ന് ഡിസംബര്‍ 15 എന്ന സമയപരിധി വച്ചത്. വൈകിയാല്‍ 12% പലിശ കൂടി നല്‍കേണ്ടിവരുമെന്നും താക്കീത് ചെയ്തു. അതിനു മുന്‍പ് കേസ് വന്നപ്പോഴും സെപ്റ്റംബര്‍ അവസാനം നല്‍കാമെന്ന് കോടതിയില്‍ ആര്‍കോം ഉറപ്പു നല്‍കി. യഥാര്‍ഥത്തില്‍ 1500 കോടിയാണ് കിട്ടേണ്ടതെങ്കിലും കടത്തില്‍ മുങ്ങിയ കമ്പനിയെന്ന നിലയിലാണ് 550 കോടിക്കു എറിക്‌സണ്‍ സമ്മതിച്ചത്.
സ്‌പെക്ട്രം, ടവര്‍, കേബിള്‍ എന്നിവയുടെ വില്‍പനയ്ക്കായി അനില്‍ അംബാനി സഹോദരനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായി കരാറില്‍ എത്തിയിരുന്നു. എന്നാല്‍ സ്‌പെക്ട്രം ഉപയോഗിക്കുന്നതിനു മുമ്പ് 2900 കോടി ബാങ്ക് ഗാരന്റി വേണമെന്നു ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതോടെ കരാര്‍ പ്രതിസന്ധിയിലായി. എറിക്‌സന്റെ പരാതി അനവസരത്തിലുള്ളതാണെന്നും പണം നല്‍കാന്‍ 60 ദിവസം സാവകാശം കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിലയന്‍സ് കമ്യൂണിക്കേഷന്‍ വ്യക്തമാക്കി.
ബാങ്ക് ഗാരന്റി സംബന്ധിച്ച ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. കോടതിയലക്ഷ്യക്കേസില്‍ അനില്‍ അംബാനി ഹാജരാകണമെന്ന സുപ്രീംകോടതി ഉത്തരവില്‍ തിരുത്തല്‍ വരുത്തിയ രണ്ട് കോര്‍ട്ട് മാസ്റ്റര്‍മാരെ പിരിച്ചുവിട്ടിരുന്നു. അനില്‍ അംബാനി ഹാജരാകേണ്ടതില്ല എന്ന മട്ടില്‍ ഉത്തരവ് തിരുത്തിയ ജീവനക്കാരെയാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിരിച്ചുവിട്ടത്.

Tags: anil ambani
Share481TweetSendShare

Latest stories from this section

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

Discussion about this post

Latest News

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies