ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം, വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത എസ്.നായര്‍ നല്‍കിയിരുന്ന നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ ശിക്ഷിച്ചിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് തള്ളിയത്.
ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന പത്തരവരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് പത്രിക തള്ളാന്‍ തീരുമാനിച്ചത്. അതേ സമയം പത്തനംതിട്ടയിൽ അപരസ്ഥാനാര്‍ത്ഥി വീണ വിയുടെ പത്രിക ജില്ലാ കലക്ടര്‍ പിബി നൂഹ് അംഗീകരിച്ചു. ഇന്നു രാവിലെ നടന്ന ഹിയറിങിന് ശേഷമാണ് പത്രികയ്ക്ക് അംഗീകാരം നൽകിയത്.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസിൽ സരിതയെ മൂന്നു വർഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേൽക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിർദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയിരുന്നില്ല. മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടാൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല.
Discussion about this post