സിറിയയിലെ അവസാന ഐ.എസ് സാമ്രാജ്യവും തകര്‍ന്നതോടെ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയുള്ള ഐ.എസ്. ഭീകരവാദികള്‍ക്കായി എന്‍.ഐ.എ. വലവിരിക്കുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ മലയാളികളുള്‍പ്പെടെ 327 പേര്‍ ഐ.എസില്‍ ചേരാനായി ഇന്ത്യ വിട്ടുപോയതായി എന്‍.ഐ.എയ്ക്ക് വിവരമുണ്ട്.
രാജ്യത്തുനിന്ന് ഐ.എസിലേക്ക് പ്രധാനമായും റിക്രൂട്ട്‌മെന്റ് നടത്തിയ അബുദാബി മൊഡ്യൂള്‍ വഴിയാണ് ഇവരില്‍ ഏറെപ്പേരും രാജ്യംവിട്ടത്. ഇവരുടെ മുഖ്യ റിക്രൂട്ടിങ് ഏജന്റായ കര്‍ണാടക ഭട്കല്‍ സ്വദേശി റിയാസ് ഒരുമാസം മുന്‍പാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. ഇതോടെ ഐ.എസില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായിരിക്കുകയാണ്. കൊല്ലപ്പെടുകയോ നാട്ടിലേക്കുമടങ്ങുകയോ മാത്രമാണ് ഇവര്‍ക്കുമുന്നിലുള്ള പോംവഴി.സിറിയയില്‍നിന്ന് തുര്‍ക്കി വഴി അബുദാബിയിലോ ഖത്തറിലോ എത്തി രാജ്യത്തേക്കു മടങ്ങാനാണ് ഇവരുടെ ശ്രമം..ഐ.എസിൽ ചേരാനായി നാടുവിട്ടവരിൽ 75-നും 90-നും ഇടയിൽ ആളുകൾ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ വിശദവിവരങ്ങൾ എൻ.ഐ.എ. വിവിധ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്.
ഇവരിൽ ചിലർ ഇറാൻ, പാകിസ്താൻ വഴി അഫ്ഗാനിസ്ഥാനിലെ നാംഗർ ഹാറിലെത്തിയതായി സംശയമുണ്ട്. കണ്ണൂരിൽനിന്ന് ഐ.എസിൽ ചേരാനായി നാടുവിട്ട മലയാളികളുൾപ്പെടെയുള്ളവർ ഇവിടെയാണ് എത്തിയത്. ഇവരിൽ 24 പേർ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവരോടൊപ്പം ചേരാനായി ശേഷിക്കുന്ന മലയാളികളുൾപ്പെടെയുള്ളവർ എത്താൻ സാധ്യതയുണ്ടെന്ന് എൻ.ഐ.എ. അഫ്ഘാൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
കഴിഞ്ഞ ദിവസം തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊടുവളളി സ്വദേശിയായ യുവാവിനെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു.. വട്ടം കണ്ടത്തില്‍ ഷെബുവാണ് പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തത്.കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കൊച്ചിയിലേക്ക് എത്തിച്ചു. ഖത്തറില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ഇയാള്‍ വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന വ്യക്തമായ സൂചനകള്‍ എന്‍ഐഎയ്ക്ക് ലഭച്ചിട്ടുണ്ടെന്നാണ് വിവരം.കുറച്ച് നാളായി ഖത്തറിലുള്ള ഷെബു എന്‍ഐഎ നിരീക്ഷണത്തില്‍ ആയിരുന്നു.
Discussion about this post