ഇടുക്കി: ചിന്നക്കനാലിലെ മുപ്പതുകോടി വിലവരുന്ന സര്‍ക്കാര്‍ ഭൂമി മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി കൈയടക്കിയ സംഭവത്തില്‍ റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
പാപ്പാത്തിച്ചോലയില്‍ കുരിശിന്റെ മറവില്‍ കൈയേറ്റം നടത്തി വിവാദത്തിലായ വെള്ളുക്കുന്നില് കുടുംബാംഗം ജിമ്മി സ്കറിയയാണ് ചിന്നക്കനാലിലെ 12 ഏക്കറോളം ഭൂമി മുംബൈ കമ്പനിക്ക് വിറ്റത്. കള്ളപ്പട്ടയമുപയോഗിച്ചാണ് ഭൂമി വിറ്റതെന്ന് കണ്ടെത്തിയിരുന്നു.
ഇതിനെതിരെ മുംബൈ കമ്പനിയായ അപ്പോത്തിയോസിസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഇത് സർക്കാർ ഭൂമിയാണെന്ന് തെളിയ്ക്കാൻ കഴിയാത്തതിനാൽ കമ്പനിയ്ക്ക് അനുകൂലമായി വിധി വന്നു.
എന്നാൽ ഈ വീഴ്ച്ചയ്ക്ക് കാരണം ഉദ്യോഗസ്ഥരാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.ഇത് ശരിവയ്ക്കും വിധത്തിൽ ഡപ്യൂട്ടി കലക്ടറും റിപ്പോർട്ട് നൽകിയിരുന്നു.ഇത് പുറത്ത് വരികയും,സംഭവം വിവാദമാകുകയും ചെയ്തതോടെയാണ് റവന്യൂമന്ത്രി അന്വേഷണത്തിനുത്തരവിട്ടത്.
Discussion about this post