കോട്ടയം ; ഇന്ത്യയിലെ ഇരുപത്തഞ്ചോളം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിദേശത്ത് നിന്ന് ധനസഹായം ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. രണ്ട് മലയാള മാധ്യമങ്ങള്‍ക്കും ഇത്തരം സഹായം ലഭിച്ചുവെന്ന് ഒരു മലയാള ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമുഖം, ഡൂല്‍ എന്നി പത്രങ്ങളാണ് ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തീവ്ര ഇടതുപക്ഷത്തെയും ,കമ്മ്യൂണിസ്റ്റ് ഭീകരതയേയും ,ഇസ്ലാമിക് ഭീകരവാദത്തെയും പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങള്‍ക്കാണ് ഇത്തരത്തില്‍ സഹായം ലഭിക്കുന്നതെന്നാണ് ആക്ഷേപം..അടുത്തകാലത്ത് നരേന്ദ്ര മോദിക്കും സംഘപരിവാറിനും ബിജെപിക്കും രാജ്യത്തെ പരമോന്നത നീതി പീഠത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത് ഇത്തരം മാധ്യമങ്ങളാണ്. ദേശീയ തലത്തില്‍ ദി വയര്‍, ദി കാരവാന്, സ്ക്രോള്‍, ലീഫ്ലെറ്റ് എന്നീ മാധ്യമങ്ങള്‍ ഈ പട്ടികയിലുണ്ട്.
അഴിമുഖവും, ഡൂള്‍ന്യൂസും ബിജെപിക്കും നരേന്ദ്രമോദിക്കും, സംഘ പരിവാറിനും എതിരെ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നതില്‍ മിടുക്കരാണെന്ന ആക്ഷേപം ബിജെപി ഉയര്‍ത്തുന്നു.
റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്-ബെംഗളൂരു കേന്ദ്രമായി 2015 ല്‍ രൂപീകൃതമായ ഇന്‍ഡിപ്പെന്‍ഡന്റ് ആന്‍ഡ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന് എന്ന സന്നദ്ധസംഘടനയാണ് ഇവര്‍ക്ക് പണം നല്‍കുന്നത്. 3.7 കോടി രൂപയാണ് ദി വയറിനു മാത്രം 201617 വര്‍ഷങ്ങളില്‍ നല്‍കിയത്.ഓമിഡ്യാര്‍ നെറ്റ്വര്‍ക്ക് എന്ന അമേരിക്കന്‍ ഇന്‍വെസ്റ്ററാണ് സ്ക്രോളിനു ഫണ്ട് നല്കുന്നവരില് പ്രമുഖര്‍. അന്താരാഷ്ട്ര ഇ കൊമേഴ്സ് കമ്പനിയായ ഇബേ യുടെ ഉടമ പിയറി ഓമിഡ്യാറാണ് ഈ നെറ്റ്വര്‍ക്കിന്റെ ഉടമ. 2014ല്‍ ആണ് ഓമിഡ്യാര്‍ സ്ക്രോളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത്.എന്‍ജിഒകള്‍ വഴി അവര്‍ പണം എത്തിക്കുന്നു. അമേരിക്കന്‍ വിദേശനയത്തിന് അനുസൃതമായി മറ്റു രാജ്യങ്ങളിലെ ഭരണക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഇടപെടലുകള്‍ നടത്തുന്നു എന്ന് ആരോപണം നേരിടുന്ന സംഘടനയാണ് ഓമിഡ്യാര്‍ നെറ്റ്വര്ക്.
എന്‍ജിഒകള്‍ വഴിയുള്ള ധനസമാഹരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരംഭിച്ചതു മുതല്‍ മോദി സര്‍ക്കാരിനെ ചിലര്‍ അനാവശ്യമായി ആക്രമിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
Discussion about this post