ന്യൂഡൽഹി: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെ പ്രശംസിച്ച് സഹരൺപൂരിൽ നിന്നുമുള്ള കോൺഗ്രസ് എം പി ഇമ്രാൻ മസൂദ്. പ്രതിപക്ഷത്താണെന്ന് കരുതി യോഗി സർക്കാർ ചെയ്ത നല്ല കാര്യങ്ങളെ തമസ്കരിക്കാൻ താൻ തയ്യാറല്ലെന്ന് മസൂദ് പറഞ്ഞു.
ഉത്തർ പ്രദേശിലെ പല മേഖലകളിലും ധാരാളം വികസന പ്രവർത്തനങ്ങൾ നടന്നു. നല്ല റോഡുകൾ വന്നു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടു. ഉഷ്ണതരംഗം ആഞ്ഞടിച്ച നാളുകളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടില്ല. ഇതൊന്നും ആരിൽ നിന്നും മറച്ച് വെക്കാനാവില്ല. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മസൂദ് വിശദീകരിച്ചു.
പണിയെടുക്കുന്നവൻ ആരായാലും അഭിനന്ദിക്കണം. അങ്ങനെ ചെയ്യാതെ വിമർശിക്കാൻ മാത്രം വായ തുറന്നാൽ ജനം വകവെക്കില്ല. നല്ല കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ഒപ്പം നിന്ന് പിന്തുണച്ചില്ലെങ്കിൽ രാജ്യം എങ്ങനെ അഭിവൃദ്ധി പ്രാപിക്കും? ഇക്കാര്യത്തിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. മസൂദ് തുടർന്നു.
നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കി പുലിവാല് പിടിച്ച നേതാവാണ് ഇമ്രാൻ മസൂദ്. ഈ കേസിൽ അയാൾ ജയി്ലിലും കിടന്നിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മസൂദ് കോൺഗ്രസിൽ ചേർന്നത്.
Discussion about this post