ഗയാന: ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മഴ മൂലം വൈകി ആരംഭിച്ച മത്സരത്തിൽ പവർ പ്ലേ പിന്നിടുന്നതിന് മുൻപേ സൂപ്പർ താരം വിരാട് കോഹ്ലിയെയും ഋഷഭ് പന്തിനെയും ഇന്ത്യക്ക് നഷ്ടമായി. ഓസ്ട്രേലിയക്കെതിരായ അവസാന സൂപ്പർ 8 മത്സരത്തിൽ തകർപ്പൻ ഫോം കണ്ടെത്തിയ ക്യാപ്ടൻ രോഹിത് ശർമ്മ നിർഭയനായി ബാറ്റ് വീശുന്നത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.
മത്സരം 8 ഓവറുകൾ പിന്നിടുമ്പോൾ വീണ്ടും മഴയെത്തി. നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 25 പന്തിൽ 37 റൺസുമായി രോഹിതും 13 റൺസുമായി സൂര്യകുമാർ യാദവും ബാറ്റ് ചെയ്യുന്നു.
9 പന്തിൽ 9 റൺസെടുത്ത കോഹ്ലിയെ ടോപ്ലി ബൗൾഡാക്കുകയായിരുന്നു. ടൂർണമെന്റിൽ ഉടനീളം മോശം ഫോം തുടരുകയാണ് താരം. 6 പന്തിൽ 4 റൺസ് മാത്രമെടുത്ത പന്തിനെ സാം കറൻ ബെയർസ്റ്റോയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
Discussion about this post