ഇന്ത്യൻ നാവികസേനയ്ക്കായി റഷ്യ ഒരുക്കുന്ന ‘11356 ‘യുദ്ധകപ്പലുകൾ ( തലവാർ ക്ലാസ്) 2023 ഓടെ സേനയുടെ ഭാഗമാകും . രണ്ടു പദ്ധതികളിലായാണ് കപ്പലുകളുടെ നിർമ്മാണം പുരോഗമിക്കുന്നതെന്ന് റഷ്യൻ സ്റ്റേറ്റ് ഹൈടെക്ക് കോർപ്പറേഷൻ വക്താവ് അലക്സാണ്ടർ മിഖേയ് പറഞ്ഞു .
‘ കപ്പലുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകൾ സുതാര്യമാണ് 2022,2023 ഓടെ കപ്പലുകൾ ഇന്ത്യക്ക് കൈമാറും .തുടക്കത്തിൽ രണ്ട് കപ്പലുകളാകും കൈമാറുക .60 ഓളം കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത് ‘ അദ്ദേഹം പറഞ്ഞു . 2018 ലാണ് യുദ്ധകപ്പലുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് റഷ്യയും,ഇന്ത്യയും തമ്മിൽ കരാറുണ്ടായത്.
കരാറനുസരിച്ച് ആദ്യ രണ്ടു കപ്പലുകൾ റഷ്യയിലെ യന്താർ കപ്പൽ നിർമ്മാണശാലയിലും, പിന്നീടുള്ളവ ഗോവയിലെ കപ്പൽ നിർമ്മാണ ശാലയിലുമാകും നിർമ്മിക്കുക. മൂന്നു വർഷത്തിനുള്ളിൽ റഷ്യയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിയ്ക്കും .തീരദേശ, സമുദ്ര മേഖലകളിൽ ശത്രുരാജ്യങ്ങളുടെ യുദ്ധകപ്പലുകൾ , അന്തർവാഹിനികൾ എന്നിവയ്ക്ക് നേരെ പോരാടാൻ നാവികസേനയെ സജ്ജമാക്കാനായാണ് ഇന്ത്യ റഷ്യയിൽ നിന്നും യുദ്ധകപ്പലുകൾ വാങ്ങുന്നത് .
ഈ യുദ്ധകപ്പലുകളിൽ എ-190 100 എം.എം. പീരങ്കി ഗൺ, മിസൈലുകൾ, എയർ ഡിഫൻസ് സിസ്റ്റങ്ങൾ, , ടർപീഡോ ട്യൂബുകൾ എന്നിവയുമുണ്ട്.
Discussion about this post