മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ.രാജ്യ സുരക്ഷയുട കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്നും യുഎന്നിന്റെ നടപടി ഇന്ത്യയ്ക്ക് ഗുണകരമായ തീരുമാനമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.പാക്കിസ്ഥാന്റെത് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ശക്തമാക്കിയിരുന്നു. എന്നാൽ, ഇതിനുള്ള പ്രമേയം നാല് തവണ ചൈന തടഞ്ഞു. പാകിസ്താനാണ് ഇക്കാര്യത്തിൽ ചൈനയെ സ്വാധീനിച്ചിരുന്നത്. ഒടുവിൽ കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ചൈന നിലപാട് മാറ്റി. മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിൽ ചൈന എതിർപ്പൊന്നും ഉന്നയിച്ചില്ല. എന്നാൽ ഇതിനായി പ്രമേയത്തിൽനിന്ന് പുൽവാമ ഭീകരാക്രമണം, കശ്മീരിലെ ഭീകരത എന്നിവ സംബന്ധിച്ച പരാമർശങ്ങൾ നീക്കേണ്ടി വന്നതായാണ് സൂചന.
കാണ്ഡഹാർ വിമാന റാഞ്ചൽ, അൽ ഖായിദ ബന്ധം, അഫ്ഗാനിലേക്കുള്ള ഭീകര കടത്ത് എന്നിവയുടെ പേരിൽ മസൂദിനെ ഭീകരനായി പ്രഖ്യാപിക്കുന്നതായാണ് പ്രമേയം.
Discussion about this post