മെയ് നാലിനുള്ള ടിപ്പുവിന്റെ ചരമദിനത്തോടനുബന്ധിച്ചാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ ടിപ്പുവിനെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്. ഉടനേ തന്നെ അതിനെ അനുകൂലിച്ച് ഇമ്രാൻ ഖാനെ അനുമോദിച്ചുകൊണ്ട് ശശി തരൂറിന്റെ ട്വീറ്റ് വന്നു. ഇമ്രാൻ ഖാൻ ചരിത്രത്തിൽ നല്ല പാണ്ഡിത്യമുള്ളയാളാണെന്നും നല്ല വായനക്കാരനാണെന്നും മറ്റുള്ളവരെപ്പറ്റിയുള്ള കരുതലുള്ളയാളാണെന്നുമായിരുന്നു ശശിയുടെ ട്വീറ്റ്.
ഇമ്രാൻ ഖാനെ വാനോളം പുകഴ്ത്തിയശേഷം എന്തുകൊണ്ടാണ് ഇന്ത്യയിലെ “ഹീറോ”വിനെ പാകിസ്ഥാനി പ്രധാനമന്ത്രിയ്ക്ക് ഓർക്കേണ്ടിവന്നത് എന്ന് ടിപ്പുവിനെപ്പറ്റി ട്വീറ്റ് ചെയ്യാത്ത ഭാരത ഭരണാാധികാരികളെ വ്യംഗ്യമായി കുറ്റം പറയാനും ശശി തരൂർ മറന്നില്ല.
തിരഞ്ഞെടുപ്പിനു ശേഷം അമേരിക്കയിൽ വിനോദസഞ്ചാരത്തിനു പോയിരിയ്ക്കുകയാണ് ശശി തരൂർ.
മലബാറിലെയും മംഗലാപുരത്തേയും കുഡഗിലേയും ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ ജനങ്ങളെ വംശഹത്യയ്ക്കും കൂട്ട മതപരിവർത്തനത്തിനും വിധേയമാക്കി അവരുടേ ആരാധനാലയങ്ങൾ തല്ലിത്തകർത്ത ഒരു മതഭ്രാന്തനായ പട്ടാളനേതാവിനെ വിരട്ടിയോടിച്ചത് തിരുവിതാംകൂർ സൈന്യമാണ്.
അതുകൊണ്ട് മാത്രമാണ് മലബാറിൽ നടന്നപോലെയുള്ള വംശഹത്യയിൽ നിന്നും കൂട്ട മതപരിവർത്തനത്തിൽ നിന്നും തിരുവിതാംകൂറിലെ ജനങ്ങൾ രക്ഷപെട്ടതും അവിടത്തെ ആരാധനാലയങ്ങൾ ബാക്കിയുണ്ടായതും. ആ തിരുവനന്തപുരത്തെ എം പി തന്നെ പാകിസ്ഥാൻ പ്രധാനമന്ത്രിയോടൊപ്പം ടിപ്പുവിന്റെ അപദാനങ്ങൾ വാഴ്ത്തുന്നതിനപ്പുറം ചതി തിരുവനന്തപുരത്തുകാർക്കിനി നൽകാനില്ലന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ അഭിപ്രായം.
Discussion about this post