പശ്ചിമബംഗാളില്‍ സിപിഎം ബിജെപിയെ സഹായിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമങ്ങളെ ചെറുക്കാന്‍ കഴിയാത്തതോടെ ഇത്തവണ തെരഞ്ഞെടുപ്പിലൂടെ പാഠം പഠിപ്പിക്കാനാണ് അണികളുടെ തീരുമാനമെന്നാണ് വിലയിരുത്തല്‍. മമതയ്ക്കും സംഘത്തിനും ഷോക് ട്രീറ്റ്മന്റെ് നല്കാന് വേറെ വഴിയില്ല എന്നാണ് സിപിഎം അണികളുടെ മനസിലിരുപ്പ്. പാര്‍ട്ടിയ്ക്ക് ജയസാധ്യത ഇല്ലാത്ത സീറ്റുകളില്‍ ടിഎംസിയെ തോല്പിക്കാന് ബിജെപിയെ സഹായിക്കാനാണ് പലരുടെയും തീരുമാനം. സിപിഎം നേതൃത്വം അത് ചെയ്യരുത് എന്ന് അണികളോട് നിരന്തരം പറയുന്നുണ്ടെങ്കിലും അവരത് ചെവികൊളളുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗാളില്‍ സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടെയും പൊതുശത്രു മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്. കൂടുതല്‍ ശത്രു ആരെന്ന ചോദ്യം ഉയരുമ്പോഴാണ് സിപിഎം വെട്ടിലാവുന്നത്. സിപിഎമ്മിന് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും നല്‍കാതെ അക്രമിക്കുന്ന തൃണമൂലാണ് സാധാരണ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം പ്രധാന ശത്രു. അതിനാല്‍ അവരെ തോല്പിക്കുകയാണ് മുന്നിലുള്ള ലക്ഷ്യം.
അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സി.പി.ഐം പ്രവര്‍ത്തകരില്‍ നിന്നും ബി.ജെ.പിക്ക് സഹായം ലഭിക്കുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പോലുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ബൂത്ത് വാര്‍ഡ് ലെവലില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ വലിയ ഭീഷണയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നേരിടുന്നത്. ഇവര്‍ പോളിങ് ബൂത്തുകള്‍ മാനേജ് ചെയ്യാന്‍ ബി.ജെ.പിയെ സഹായിക്കുകയും ഇപ്പോഴും ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള വാര്‍ഡുകളില്‍ നിശബ്ദമായി അവര്‍ക്കുവേണ്ടി പ്രചരണം നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.കൊല്‍ക്കത്തയിലെ ഉത്തര്‍ മണ്ഡലത്തില്‍ 1862 പോളിങ് ബൂത്തുകളാണുള്ളത്. ഇവിടെ ബി.ജെ.പിക്ക് 500ഓളം പ്രവര്‍ത്തകര്‍ മാത്രമാണുള്ളത്. സി.പി..എം ഇവിടെ ബി.ജെ.പിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബി.ജെ.പിയുടെ പോള്‍ മാനേജര്‍മാര്‍ സി.പി.ഐ.എം പ്രവര്‍ത്തകരുമായി പ്രചാരണം സംബന്ധിച്ച് ചര്‍ച്ചകളും യോഗങ്ങളും സ്ഥിരമായി നടത്തുന്നുണ്ടെന്നാണ് വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയെ സഹായിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ശരിവെക്കുന്നുണ്ട്. സിപിഎം ബിജെപിയെ സഹായിക്കുന്നതിനെതിരാ ജാഗരൂകരാകണമെന്ന് മമത അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്രിക നല്കാന് പോലും സമ്മതിക്കാതെ ടിഎംസി സിപിഎം പ്രവര്‍ത്തകരെ റോഡിലിട്ട് മര്‍ദ്ദിച്ചിരുന്നു. പലയിടത്തും ബിജെപിയുമായി കൈകോര്‍ത്താണ് അവര്‍ പത്രിക പോലും നല്‍കിയത്. പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെ പോലും ട
ിഎംസി അണികള്‍ തടഞ്ഞ് കയ്യേറ്റം ചെയ്തിരുന്നു. ടിഎംസി ആക്രമണങ്ങളെ ബിജെപി മാത്രമാണ് പ്രതിരോധിക്കുന്നത്. അതിനാല്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് ടിഎംസി സ്ഥാനാര്‍ത്ഥിയെ തോല്പിക്കണമെന്നാണ് പല പ്രാദേശിക നേതാക്കളുടെയും വികാരം. പലരും സിപിഎം വിട്ട് ബിജെപിയില്‍ ചേരുന്നതും ടിഎംസി അക്രമണത്തെ ചൊല്ലിയാണ്. ഒരു തരത്തിലും ടിഎസിയെ പ്രതിരോധിക്കാനുള്ള ശക്തി സിപിഎം നേതൃത്വത്തിനില്ല എന്നാണ് അണികളുടെ പരാതി.
പശ്ചിമ ബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കാനാണ് സാധ്യതയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കാരാട്ടും സമ്മതിച്ചിരുന്നു. ബി.ജെ.പിക്ക് ഇപ്പോഴുള്ളതിനേക്കാള്‍ സീറ്റ് കൂടുതല്‍ ലഭിക്കുമെന്നാണ് കാരാട്ട് പറഞ്ഞത്. ഇതിനെ ചൊല്ലി പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ അസ്വാരസ്യം ഉയര്‍ന്നിട്ടുണ്ട്.
Discussion about this post