വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി യു.എസിൽ നിന്ന് ഇന്ത്യ അപ്പാച്ചെ ഗാർഡിയൻ യുദ്ധ െഹലികോപ്റ്റർ സ്വന്തമാക്കി. വെള്ളിയാഴ്ച ഹെലികോപ്റ്ററിൻെറ ഔദ്യേഗിക കൈമാറ്റം നടന്നുവെന്ന് ഇന്ത്യൻ വ്യോമസേന ഇന്ന് ട്വീറ്റ് ചെയ്തു. ബോയിങ്ങിൻെറ അരിസോനയിലെ നിർമാണ കമ്പനിയിൽ വെച്ചായിരുന്നു ഹെലികോപ്റ്റർ കൈമാറ്റം നടന്നത്.
ആദ്യ അപ്പാച്ചെ സ്വീകരിക്കുന്ന ചടങ്ങിൽ യു.എസ് സർക്കാറിൻെറ പ്രതിനിധിയും പങ്കെടുത്തിരുന്നു. 2015 സെപ്തംബറിലാണ് യു.എസും ബോയിങ്ങുമായി 22 അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കായി ഇന്ത്യ കരാറുണ്ടാക്കിയത്.
AH-64E(I) അപ്പാച്ചെ ഗാർഡിയൻ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന യുദ്ധ ഹെലികോപ്റ്ററാണ്. കുന്നുകൾക്കിടയിലൂടെയും മറ്റും സഞ്ചരിച്ച് വായുവിലെയും ഭൂമിയിെലയും ലക്ഷ്യങ്ങളെ ആക്രമിക്കുന്നതിനും ഇത് സഹായകമാണ്.
ഏതു കാലാവസ്ഥയിലും ഭൂമിയിലെയും വായുവിലെയും ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്നതാണ് അത്യാധുനികഎഎച്ച്-64ഇ അപ്പാച്ചെ ഗാര്ഡിയന് ഹെലികോപ്റ്റര്‍.ഈ വര്‍ഷം ജൂലൈയോടെ ആദ്യ ബാച്ച് ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ എത്തുമെന്നാണ് കരുതുന്നത്.
Discussion about this post