ജപ്തിഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവ് തേടി പോലീസ്. ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിക്കാന്‍ തീരുമാനം. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നത് രേഖകള്‍ പരിശോധിച്ച ശേഷം.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അമ്മ ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ബാങ്ക് ജപ്തി നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തത്.
15 വർഷംമുൻപ് കനറാബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽനിന്ന് പത്ത് സെന്റ് സ്ഥലം പണയപ്പെടുത്തി ലേഖയുടെ ഭർത്താവ് ചന്ദ്രൻ അഞ്ചുലക്ഷം രൂപ ഭവനവായ്പയെടുത്തിരുന്നു. ഇതിൽ കുടിശ്ശിക കുടിശ്ശിക വരുത്തിയതിനാണ് ജപ്തിനടപടിയുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കകം കുടിശ്ശിക അടച്ചില്ലെങ്കിൽ വീടും സ്ഥലവും ജപ്തിചെയ്യുമെന്ന് ബാങ്ക് അധികൃതർ ഇവരെ അറിയിച്ചിരുന്നു . തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം .
Discussion about this post