ഇന്ത്യയുടെ ചരിത്രം വഴിമാറുകയായിരുന്നു ,അധികാരത്തുടർച്ചയിലേക്കെത്തുന്ന ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയ്ക്കായി ,നരേന്ദ്രമോദിയ്ക്കായി . സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. എന്‍ഡിഎയുടെ എല്ലാ എംപിമാരോടും ശനിയാഴ്ചയും ഞായറാഴ്ചയുമായി ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക നേതാക്കളുടെ സാന്നിധ്യത്തിലാകും ഇത്തവണയും മോദിയുടെ സത്യപ്രതിജ്ഞ . 2014 ൽ സാർക്ക് രാഷ്ട്രത്തലവന്മാരാണ് ചടങ്ങിൽ പങ്കെടുത്തത് .
നരേന്ദ്ര മോദിയുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുചിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് സൂചന. അടുത്ത വ്യാഴാഴ്ചയാകും നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ നെതന്യാഹു ഹിന്ദിയിൽ മോദിയ്ക്ക് ആശംസയർപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു . അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് അടക്കമുള്ളവർ മോദിയ്ക്ക് ആശംസയർപ്പിച്ചിരുന്നു .
ജൂൺ മൂന്നിനാണ് പതിനാറാം ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്നത്. അതിനു മുൻപായി നരേന്ദ്രമോദി ഇരുപത്തിയെട്ടാം തീയതി കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും, 29 ന് അഹമ്മദാബാദിലെത്തി അമ്മയുടെ അനുഗ്രഹം തേടിയ ശേഷമായിരിക്കും സത്യപ്രതിജ്ഞ. അധികാരമേൽക്കും മുൻപ് 28 ന് മോദി വാരാണസിയിൽ എത്തും .
പുതിയ എൻ ഡി എ സർക്കാർ രൂപീകരണത്തിനു മുന്നോടിയായി മോദി രാഷ്ട്രപതിയ്ക്ക് രാജി സമർപ്പിച്ചു . വൈകിട്ട് കേന്ദ്രമന്ത്രിമാർക്കൊപ്പമാണ് അദ്ദേഹം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിക്കാൻ എത്തിയത് . രാജി രാഷ്ട്രപതി സ്വീകരിച്ചു .
Discussion about this post