Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സ്മൃതി ഇറാനിയുടെ സഹായിയായ ബിജെപി നേതാവിനെ വെടിവച്ച് കൊന്നതിന് പിറകെ അമേതിയില്‍ സംഘര്‍ഷം: കൊലയാളികളെ വെറുതെ വിടില്ലെന്ന് സ്മൃതിയും യോഗിയും, കൊല്ലപ്പെട്ട സുരേന്ദ്രസിംഗ് പ്രതിയോഗികള്‍ക്ക് വെല്ലുവിളിയായത് ഇങ്ങനെ-

by Brave India Desk
May 27, 2019, 11:24 am IST
in India
Share on FacebookTweetWhatsAppTelegram

 

സ്മൃതി ഇറാനിയുടെ സഹായിയായ ബിജെപി നേതാവിനെ ഉറങ്ങിക്കിടന്ന നേരം നോക്കി വെടിവച്ചുകൊന്നതിനെത്തുടര്‍ന്ന് അമേതിയില്‍ സംഘര്‍ഷം തുടരുകയാണ്. സ്മൃതി ഇറാനിയുടെ പ്രചരണത്തിനു സജീവമായുണ്ടായിരുന്ന സുരേന്ദ്രസിംഗ് എന്ന ബിജെപി നേതാവിനെയാണ് വെടിവച്ചുകൊലപ്പെടുത്തിയത്. രാഷ്ട്രീയകാരണങ്ങളാണ് കൊലയ്ക്ക് പിന്നിലുള്ളതെന്ന് സംശയിയ്ക്കുന്നതായി പോലീസ് അറിയിച്ചിരുന്നു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

രാഷ്ട്രീയകാരണങ്ങള്‍ എന്നത് വെറും പ്രാദേശികരാഷ്ട്രീയമല്ല. ദേശീയതലത്തില്‍ത്തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിവക ചില രാഷ്ട്രീയനാടകങ്ങളില്‍ വലിച്ചിഴയ്ക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകനായിരുന്നു ധീരബലിദാനിയായ സുരേന്ദ്രസിംഗ്. ബരുലിയ ഗ്രാമത്തിലെ മുന്‍ ഗ്രാമമുഖ്യനായിരുന്നു സുരേന്ദ്രസിംഗ്. ജാമൊ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന സമയത്താണ് അക്രമികള്‍ വന്ന് വെടിവച്ചത്. വീട്ടിനുള്ളിലായിരുന്ന കുടുംബാംഗങ്ങള്‍ ഓടിവന്നപ്പോഴേയ്ക്കും അക്രമികള്‍ സ്ഥലംവിട്ടിരുന്നു.

തലയില്‍ നിന്ന് രക്തം വാര്‍ന്നുകൊണ്ടിരുന്ന അദ്ദേഹത്തെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് ലക്‌നൌവിലേക്ക് വിദഗ്ധ ചികിത്സയ്ക്കായും കൊണ്ടുപോയെങ്കിലും രക്ഷിയ്ക്കാനായില്ല.

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാ എം പി ആയപ്പോള്‍ അമേതിയിലെ രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്തിരുന്നു.ആ ഗ്രാമങ്ങളിലൊന്നിലെ മുന്‍ ഗ്രാമമുഖ്യനായ സുരേന്ദ്രസിംഗ് ആണ് ഈ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ഉള്‍പ്പെടെ സി എസ് ആര്‍ ഫണ്ടിങ്ങ് ഉപയോഗിച്ച് അദ്ദേഹം സ്മൃതി ഇറാനിയോടൊത്ത് ഈ ഗ്രാമങ്ങളില്‍ പല വികസനപ്രവര്‍ത്തനങ്ങളും നടത്തി.
എം പി ആയിരുന്ന രാഹുല്‍ ഗാന്ധി തിരിഞ്ഞൂനോക്കാതിരുന്ന അമേതിയിലെ ഈ ഗ്രാമങ്ങളില്‍ പുതിയ റോഡുകള്‍, സോളാര്‍ വഴിവിളക്കുകള്‍, തൊഴില്‍ പരിചയ ക്യാമ്പുകള്‍, പ്രൈമറി സ്‌കൂളുകളും കുളങ്ങളും നന്നാക്കലൊക്കെ ഈ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയിരുന്നു. അതിനൊപ്പം ഒരിയ്ക്കല്‍ ഗ്രാമീണര്‍ ചെരുപ്പുകളില്ലാതെ നടക്കുന്നത് കണ്ട് പരീക്കര്‍ ഗോവയില്‍ നിന്ന് ഗ്രാമീണര്‍ക്കായി ചെരുപ്പുകളും എത്തിച്ചു വിതരണം നടത്തി. ഈ ഗ്രാമങ്ങളിലെ പല ഗ്രാമപ്രമുഖരേയും മനോഹര്‍ പരീക്കര്‍ നേരിട്ട് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്നൊക്കെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സുരേന്ദ്രസിംഗിന്റെ നേതൃത്വത്തിലാണ് അതെല്ലാം ചെയ്തിരുന്നത്.

മനോഹര്‍ പരീക്കര്‍ അകാലത്തില്‍ വിടപറഞ്ഞപ്പോള്‍ ഗ്രാമീണര്‍ അവിടെ പരീക്കറുടെ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത്രയ്ക്ക് മാറ്റമാണ് ഇവിടെ അദ്ദേഹവും സ്മൃതി ഇറാനിയും ചേര്‍ന്ന് അവിടെ വരുത്തിയത്.

ഇതെല്ലാം കഴിഞ്ഞ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അതിനാടകീയമായി പ്രിയങ്ക വധേര ഒരു വിവാദത്തിനു വഴിമരുന്നിട്ടു. സ്മൃതി ഇറാനി ഗ്രാമീണര്‍ക്ക് ചെരിപ്പുകള്‍ വാങ്ങി നല്‍കിയെന്നും ഇത് ഗ്രാമീണരെ കളിയാക്കാനാണെന്നും പ്രിയങ്ക നാടകീയമായി മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിത്തെറിച്ചു. അവിടത്തെ എം പി ആയ തന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയെ കളിയാക്കാനാണ് ഗ്രാമീണര്‍ക്ക് ചെരിപ്പുകള്‍ നല്‍കിയതെന്നും പ്രിയങ്ക ആക്ഷേപിച്ചു. കാത്തിരുന്നത് പോലെ ദേശീയ മാദ്ധ്യമങ്ങള്‍ ഈ നാടകം വലിയ വാര്‍ത്തയായി ആഘോഷിച്ചു. ഗ്രാമീണര്‍ ചെരുപ്പുകളില്ലാതെ നടക്കുന്നത് കണ്ട് എത്രയോ നാള്‍ മുന്നേ മനോഹര്‍ പരീക്കര്‍ മറ്റു വികസനപ്രവര്‍ത്തനങ്ങളോടൊപ്പം അവര്‍ക്ക് സന്നദ്ധസംഘടനകള്‍ വഴി ചെരുപ്പുകള്‍ വാങ്ങിനല്‍കിയാല്‍ അത് രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുന്നതെങ്ങനെയാണെന്ന് അന്ന് സ്മൃതി ഇറാനി ചോദിച്ചത് വാര്‍ത്തയായതുമില്ല. പത്രങ്ങളിലെല്ലാം സ്മൃതി ഇറാനി തിരഞ്ഞെടുപ്പിനിടെ ചെരുപ്പ് വിതരണം ചെയ്തു എന്നമട്ടില്‍ വാര്‍ത്തകള്‍ നിറഞ്ഞു.

അമേതി രാഹുല്‍ഗാന്ധിയെ കൈവിട്ടു. കോണ്‍ഗ്രസ്സ് നാടകങ്ങളുടെ നാണംകെട്ട പരാജയമായി അത് മാറുകയും ചെയ്തു. അതിനു പിറകെയാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനേ സുരേന്ദ്രസിംഗിനെ കൊലപ്പെടുത്തിയത്. സ്മൃതി ഇറാനിയുമായുള്ള അടുത്ത ബന്ധവും തിരഞ്ഞെടുപ്പില്‍ സജീവമായ ഇടപെടലും ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള പ്രാദേശികനേതാവും ആയതുകൊണ്ട് അനേകം വോട്ടുകള്‍ അദ്ദേഹത്തിനു ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. അതാണ് സുരേന്ദ്രസിംഗിനെ കൊലപ്പെടുത്താന്‍ കാരണമായി അറിയുന്നത്.

സുരേന്ദ്രസിംഗിന്റെ സഹോദരന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ ഒരു പ്രാദേശിക കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ അവിടുന്ന് രക്ഷപെടുന്നതായി കണ്ടെന്ന് മൊഴിനല്‍കിയിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ കേസു തെളിയിക്കണമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിനു നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശം. അതിപ്രധാനമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പ്രതികളെ പിടികൂടുമെന്നും ജമൊ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് സിംഗ് പറഞ്ഞിട്ടുണ്ട്.

സ്മൃതി ഇറാനി അമേതിയിലെത്തി തന്റെ സഹപ്രവര്‍ത്തകന്റെ സംസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു. ‘വെടിവച്ചവര്‍ ആരായാലും, അതിനു ഉത്തരവു നല്‍കിയതാരായാലും സുപ്രീം കോടതിവരെ പോയാലും അവര്‍ക്ക് മരണശിക്ഷ വാങ്ങിനല്‍കും’ എന്നത് തീര്‍ച്ചയാണെന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേ സ്മൃതി പറഞ്ഞു.

രാഹുല്‍ഗാന്ധി അമേതിയില്‍ തോറ്റമ്പിയിട്ട് കേരളത്തില്‍ നിന്ന ്മാത്രം ജയിച്ചതിനു പിറകേ കൊലപാതകരാഷ്ട്രീയം അമേതിയിലേക്ക് പറിച്ചുനടപ്പെട്ടതാണ് ഏറ്റവും ആശ്ചര്യം.

Tags: Smiriti IraniAmethiBJP leader killed
Share599TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies