പാകിസ്ഥാനും ചൈനയും ആണവആയുധങ്ങൾ കൂടുതലായി നിർമ്മിക്കുന്നത് തുടരുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യ ആണവ ആയുധങ്ങളുടെ ശേഖരം അതു പോലെ തന്നെ നിലനിർത്തിയിരിക്കുകയാണ്. ഈ സമയത്ത് പാകിസ്ഥാനും ചൈനയും ആണവ ആയുധങ്ങളുടെ നിർമ്മാണം വർധിപ്പിക്കുകയാണ് ചെയ്തത്. പാകിസ്ഥാന്റെ ആയുധപുരയിൽ ഏകദേശം 150 മുതൽ 160 വരെ ആണവ ആയുധങ്ങൾ ഉണ്ട്. ചൈനയുടേത് 290 ആണ്. ഇന്ത്യയിൽ വെറും 130 മുതൽ 140 വരെയാണ് ഉളളത്. സ്റ്റോക്ക് ഹോം ഇന്റർ നാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 2019 ൽ പുറത്തിറക്കിയ ഇയർബുക്കിലെ കണക്കുകളാണിത്.
2019ന്റെ തുടക്കത്തിൽ ചൈനയുടെ കൈവശം 280 ആണവ ബോംബുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 290 ആയി ഉയർന്നു. അതു പോലെ പാകിസ്ഥാന്റെ ശേഖരം 140-150 ൽ നിന്ന് 150-160 ആയി ഉയർന്നു. ഇസ്രായേൽ 80 ൽ നിന്ന് 90 വരെയാക്കി. ഉത്തരകൊറിയ ആയുധ ശേഖരം 10-20 നിന്ന് 20-30 ആക്കി ഉയർത്തി. ഇന്ത്യയുടെ കൈവശം കഴിഞ്ഞ ഒരു വർഷമായി 130 മുതൽ 140 വരെ ആണവ ബോംബുകളാണ് ഉളളത്.
ചൈനയും പാകിസ്ഥാനും ഇന്ത്യയും തങ്ങളുടെ ആണവ ആയുധങ്ങളുടെ വലുപ്പം വർധിപ്പിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ സൈനീക വിളളൽ ഉല്പന്നങ്ങളുടെ ഉൽപ്പാദന ശേഷി ഒരു സ്കെയിലിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതു പോലെ തുടർന്നാൽ് അടുത്ത ദശകത്തിൽ ആണവായുധങ്ങളുടെ വലുപ്പം കൂട്ടാൻ കൂടുതൽ സഹായകമാകുമെന്ന് എസ്.ഐപി.ആർ.ഐആണവവ നിരായുധീകരണ ഡയറക്ടർ ഷാണോൻ കിലി പറഞ്ഞു. 2018 നെ അപേക്ഷിച്ച് ആറ് രാജ്യങ്ങൾ തങ്ങളുടെ ആയുധപ്പുരയിൽ ഓരോ ആണവായുധങ്ങൾ കുറച്ചപ്പോൾ ചൈന,പാകിസ്ഥാൻ, ഇസ്രായേൽ, ഉത്തരകൊറിയ എന്നീ നാല് രാജ്യങ്ങൾ ബോംബുകളുടെ എണ്ണം വർധിപ്പിച്ചു.13,865 ബോംബുകളൊഴിച്ച് 3750 ആണവായുധങ്ങളിലും പ്രവർത്തന സേനയെ വിന്യസിച്ചിട്ടുണ്ട്. 2000 ത്തോളം പേർ ഇതിന് ജാഗ്രത പുലർത്തുന്നുണ്ട്
Discussion about this post