റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി ഉടൻ തന്നെ കോടീശ്വര ക്ലബ്ബിൽ നിന്ന് പുറത്താകുമെന്ന് റിപ്പോർട്ട്. സമ്പത്ത് കുറയുകയും കടക്കെണിയിലാകുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ ആസ്തി 1 ബില്യൺ ഡോളറിനു താഴെയായി. ഒരു ദശാബ്ദങ്ങൾക്കുമുമ്പ്, ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളിൽ ആറാമാതായിരുന്നു ഇദ്ദേഹം.
ചൊവ്വാഴ്ച വിപണി അവസാനിക്കുന്ന സമയത്ത്, അനിൽ അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണി മൂലധനം ഏകദേശം 5,400 കോടി രൂപ അഥവാ 773 മില്യൺ ഡോളറായിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് നേവൽ ആൻഡ് എഞ്ചിനീയറിംഗ്, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ് എന്നീ ആറ് കമ്പനികളിൽ 75 ശതമാനത്തിൽ താഴെയാണ് ബിസിനസുകാരന്റെ കൈവശമുള്ളത്.
അനിൽ അംബാനി തന്റെ എല്ലാ ബിസിനസ്സുകളിലും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ടെലികോം കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസിൽ 60 ശതമാനം അദ്ദേഹം ഒരിക്കൽ കൈവശം വച്ചിട്ടുണ്ട്. ഇപ്പോൾ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. 58,000 കോടി രൂപ കടംവാങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിനനുസരിച്ച്, അംബാനിയുടെ മൊത്തം മൂല്യം ഉടൻ തന്നെ ബില്യൺ ഡോളറിനെക്കാൾ താഴെയെത്തുമെന്നാണ് സൂചന.
Discussion about this post