സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാറിനിൽക്കാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.
ഇതിനുളള സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാറി നിന്നാൽ പാർട്ടിക്ക് ദേഷം ചെയ്യുമെന്നാണ് പിണറായി വിജയൻ കേന്ദ്ര നേതൃത്വവുമായി നടത്തിയ ആശയവിനിമയത്തിൽ അറിയിച്ചത്. മകനെതിരെ ഉണ്ടായിട്ടുളള പീഡന വിവാദം വ്യക്തിപരമായി നേരിടണമെന്നാണ് പാർട്ടിയുടെ നിലപാട്
.എന്നാൽ പാർട്ടിയെ പ്രതിരോധത്തിലാകുന്ന സാഹചര്യത്തിൽ മാറി നിൽക്കാമെന്നാണ് കോടിയേരിയുടെ നിലപാട്. എ.കെ.ജി സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിലും കോടിയേരി ഈ നിലപാട് ആവർത്തിക്കാൻ സാധ്യതയെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
മാറിനിന്നാൽ ആരോപണം ശരിയാണെന്ന് വയ്ക്കുന്നതിന് തുല്യമാകും. അതു കൊണ്ട് കോടിയേരിയുടെ നിലപാട് പാർട്ടി എങ്ങനെ എടുക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും മുന്നോട്ടുളള ഭാവി നിർണയിക്കുക.
Discussion about this post