പൊതു സ്വകാര്യ ചടങ്ങുകളിൽ തനിക്ക് സമ്മാനങ്ങൾ വേണ്ട പുസ്തകങ്ങൾ മതിയെന്ന് ടി.എൻ.പ്രതാപൻ എം.പി. മൊമന്റോകളോ ,ബൊക്കകളോ തനിക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാൽ മതിയെന്നാണ് പ്രതാപൻ അഭ്യർത്ഥിച്ചത്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ കുറഞ്ഞ സമയം മാത്രം ‘ആയുസ്സുള്ള’ പൂച്ചെണ്ടുകൾക്കും മറ്റുമായി ചിലവാക്കുന്ന പണമുണ്ടെങ്കിൽ ഏതുകാലത്തും ശാശ്വതമായി നിലനില്ക്കുന്ന അറിവിന്റെ ഒരു വസന്തം നമുക്ക് പങ്കുവെക്കാമല്ലോ? അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്കാരത്തിന്റെയും അലങ്കാരങ്ങളോളം വരില്ലല്ലോ മറ്റൊന്നും എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഈ അഞ്ചു വർ ഷക്കാലത്തിനിടക്ക് ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങളൊക്കെ സമാഹരിച്ച് എന്റെ ജന്മഗ്രാമമായ തളിക്കുളത്ത് നേരത്തേ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രിയദർശിനി സ്മാരക സമിതിക്ക് കീഴിൽ വായനശാല കൊണ്ടു വരണമെന്നാണ് ആഗ്രഹം.
ഇത് പാതുസമൂഹത്തിന് ഉപകാരപ്പെടും. വായനയുടെ ഒരു ഉദാത്ത സംസ്കാരം നമുക്ക് വളർ ത്താം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post