Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘ 90 സെക്കന്റിനുള്ളില്‍ എല്ലാം കഴിഞ്ഞു ; പ്രതികാരത്തെക്കുറിച്ച് ഭാര്യയോട് പോലും പറഞ്ഞിരുന്നില്ല ‘ ബലക്കോട്ട് ആക്രമണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി പൈലറ്റ്‌

by Brave India Desk
Jun 25, 2019, 05:04 pm IST
in India
Share on FacebookTweetWhatsAppTelegram

പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ അനുഭവം തുറന്ന് പറഞ്ഞ് ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് വ്യോമസേനാ പൈലറ്റുമാര്‍. അതീവരഹസ്യമായി കുടുംബത്തോട് പോലുമറിയിക്കാതെയാണ് പാക്കിസ്ഥാനെതിരെയുള്ള ദൗത്യത്തില്‍ പങ്കെടുത്തത് എന്നും 90 സെക്കന്റിനുള്ളില്‍ ആക്രമണം അവസാനിപ്പിച്ച് തങ്ങള്‍ പാക് അതിര്‍ത്തി കടന്നതായും ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കുന്നു. സുരക്ഷാകാരണങ്ങളാല്‍ ഇവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടട്ടില്ല.

ഫെബ്രുവരി 14 ന് കശ്മീര്‍ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ഭീകരാക്രമണത്തിന് പകരമായി ഫെബ്രുവരി 26 നാണ് വ്യോമസേനയുടെ രണ്ട് മിറാഷ് 2000 വിമാനങ്ങള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കയറി ബോംബ്‌ ആക്രമണം നടത്തിയത്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പകരമൊരു പ്രത്യാക്രമണം നടക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നു . എന്നാല്‍ ഏത് രീതിയിലാണ് പ്രത്യാക്രമണം നടക്കുക എന്നത് സംബന്ധിച്ച യാതൊരു ധാരണയും ആര്‍ക്കുമില്ലായിരുന്നു. ഇതിനോടകം പ്രത്യാക്രമണം സംബന്ധിച്ച ഊഹാപോഹങ്ങളും പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ചിലയിടത്ത് പ്രത്യാക്രമണത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും കേട്ടു. എന്നാല്‍ ഫെബ്രുവരി 25 ന് നാലുമണിയോടെ മിറാഷ് വിമാനങ്ങളില്‍ സ്പൈസ് 2000 ബോംബ്‌ ലോഡ് ചെയ്തു. എവിടെയാണ് ആക്രമണം നടത്തേണ്ടത് എന്ന കാര്യവും മിസ്സൈലില്‍ രേഖപ്പെടുത്തി. സഹപ്രവര്‍ത്തകര്‍ പോലും ആക്രമണത്തിന് തയ്യാര്‍ എടുക്കുന്നത് അറിയാതിരിക്കുന്നതിനായി മേലുദ്യോഗസ്ഥര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തിയിരുന്നു.

രണ്ടര മണിക്കൂറോളം സമയമെടുത്താണ് മുഴുവന്‍ പദ്ധതിയും പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ളതിനാല്‍ എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞത് പോലെ തോന്നി. ഇത്തരമൊരു ദൗത്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ വളരെയധികം ടെന്‍ഷന്‍ അനുഭവിച്ചു. മിഷന് ഇറങ്ങുന്നതിന് മുന്‍പ് താന്‍ നിരവധി സിഗരറ്റ് വലിച്ചു കൂട്ടിയതായി ഒരു സ്ക്വാഡ് ലീഡര്‍ വ്യക്തമാക്കി.

ആക്രമണത്തിന് ഇടയില്‍ പാക്കിസ്ഥാന്റെ പ്രത്യാക്രമണമുണ്ടാകുമോ എന്നായിരുന്നു എല്ലാവരിലും ആശങ്ക. തങ്ങളോടു പാക്കിസ്ഥാന്‍ റഡാറില്‍ പെടരുതെന്ന് പ്രത്യേക നിര്‍ദ്ദേശം ലഭിച്ചിരുന്നു. ആക്രമണത്തിന് മുന്‍പ് തങ്ങള്‍ക്ക് നേരെ ഒരു പാക്കിസ്ഥാന്‍ പോര്‍വിമാനം വരുന്നുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഉടന്‍ തന്നെ ബോംബുകള്‍ വര്‍ഷിച്ച് തങ്ങള്‍ മടങ്ങുകയായിരുന്നു.

ജയ്ഷെ ഭീകര കേന്ദ്രത്തില്‍ വര്‍ഷിച്ചത് ഇസ്രായേലില്‍ നിന്നും വാങ്ങിയ സ്പൈസ് 2000 ബോംബുകള്‍ ആയിരുന്നു. ‘ ഫയര്‍ ആണ്ട് ഫൊര്‍ഗറ്റ്’വിഭാഗത്തില്‍പ്പെടുന്ന ആയുധമാണ് ഇത്. ഒരിക്കല്‍ വിക്ഷേപിച്ചാല്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി ഇടിച്ചിറങ്ങി സ്ഫോടനം നടത്താന്‍ ശേഷിയുള്ള ഡിസൈനാണ് ബോംബിനുള്ളത്. അത് കൊണ്ട് തന്നെ ജയ്ഷെ കേന്ദ്രത്തില്‍ കനത്ത നാശം ബോംബ്‌ വിതച്ചു എന്നത് ഉറപ്പാണ്. നിയന്ത്രണ രേഖയില്‍ നിന്നും ഏതാണ്ട് 8 കിലോമീറ്റര്‍ അകത്തേക്ക് കടന്നാണ് ആക്രമണം നടത്തി തിരികെ എത്തിയത്.

പിറ്റേന്ന് ആക്രമണത്തിന്റെ വാര്‍ത്ത‍ പത്രങ്ങളില്‍ കണ്ടപ്പോള്‍ ഭാര്യ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. ആക്രമണത്തില്‍ പങ്കെടുത്തവരില്‍ താനുമുണ്ടായിരുന്നോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. എന്നാല്‍ താന്‍ ഒന്നും മിണ്ടാതെ സുഖമായി ഉറങ്ങിയെന്നും പൈലറ്റ്‌ വ്യക്തമാക്കുന്നു.

Tags: Balakot Air Strike
Share208TweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies