ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അമർനാഥ് യാത്രയ്ക്കുളള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബുധനാഴ്ച ഉദ്യോഗസ്ഥരുമായി ഷാ ചർച്ച നടത്തി. എല്ലാ സുരക്ഷാ ഏജൻസികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ആക്രമ രഹിതമായ യാത്രയ്ക്കായി എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത്
ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുളള സുരക്ഷ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഭക്തരുടെയും വിനോദ സഞ്ചാരികളുടെയും സഞ്ചാരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്.
അട്ടിമറി പ്രവർത്തനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് നിയന്ത്രിക്കാനുളള നടപടിയും വേണമെന്ന് അമിത്ഷാ ഉദ്യോഗസഥരോട് പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സുരക്ഷ ഉദ്യോസ്ഥർ ഉണ്ടാകും. അവരുടെ സേവനവും 24 മണിക്കൂറും ലഭ്യമാകും.
ആക്സ്മികമായ അപകടങ്ങളും,പ്രകൃതി ദുരന്തങ്ങളും നേരിടുന്നതിന് ആരോഗ്യ വിഭാഗവും പ്രവർത്തിക്കണമെന്ന് അമിത്ഷാ പറഞ്ഞു. ബേസ് ക്യാമ്പുകളിൽ ജനങ്ങൾക്ക് നൽകാൻ കഴിയുന്ന മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പരിശീലനം ലഭിച്ചവരും വിദഗ്ദരും ഈ മേഖലയിൽ വേണം.സുരക്ഷ സേനയും വിവിധ ഏജൻസികളും ആക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച അദ്ദേഹം അമർനാഥ് ക്ഷേത്രം സന്ദർശിക്കും. ജൂലായ് 11 നാണ് അമർനാഥ് തീർത്ഥാടനം ആരംഭിക്കുക.കേന്ദ്ര ആഭ്യന്തര മന്ത്രിയായതിന് ശേഷമാണ് ഷാ കാശ്മീർ സന്ദർശിച്ചത്
Discussion about this post