തിരുവനന്തപുരം: അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേർക്ക് പൊലീസ് അതിക്രമം. ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിയും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി.
സംസ്ഥാനത്തെ വിദ്യാഭ്യാസ നയങ്ങളെ തച്ചുടയ്ക്കും വിധത്തിലുള്ളതായിരുന്നു ഖാദർ കമ്മിറ്റിയിലെ ശുപാർശകൾ.
ഖാദർ കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിൽ ഒന്നു മുതൽ 12 വരെയുള്ള ക്ലാസ്സുകൾ ഒരു കുടക്കീഴിലാക്കിയിരുന്നു . ഡിജിഇ എന്ന പേരിൽ ഒരു ഡയറക്ടർ തസ്തികയും ഉണ്ടാക്കിയിരുന്നു . എല്ലാ പരീക്ഷകളും ഈ ഡയറക്ടറുടെ കീഴിലാക്കിയിരുന്നു.
ഈ റിപ്പോർട്ടിലെ അശാസ്ത്രീയതയ്ക്കെതിരെ എൻ എസ്സ് എസ്സ് അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു.
Discussion about this post