ബാലാക്കോട്ട് വ്യോമാക്രമണത്തിനു ഭയന്നു വ്യോമപാതകള്‍ അടച്ചിട്ടത് പാക്കിസ്ഥാനു വന്‍ സാമ്പത്തിക തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്.പാക്കിസ്ഥാന് വഴി പോകേണ്ട 400 വിമാനങ്ങള്‍ വഴിമാറിപോകുന്നത് ആണ് കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ വിമാനങ്ങളുടെ ഇന്ധനച്ചെലവ്, പ്രവര്‍ത്തന ചെലവ്, അറ്റകുറ്റപണികള്‍ക്ക് വരുന്ന ചെലവ് വര്‍ധിച്ചു. ഇതോടൊപ്പം റൂട്ട് നാവിഗേഷന്‍, ഓവര്‍ ഫ്ലൈയിങ്, പാക്ക് വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്നത് എന്നിവയ്ക്ക് പാക്ക് സിവില്‍ ഏവിയേഷന്‍ ഈടാക്കിയിരുന്ന വരുമാനവും കുത്തനെ ഇടിഞ്ഞു.
പാക്ക് വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളില്‍ നിന്നും നിശ്ചിത തുക ഈടാക്കുന്നുണ്ട്. ഓരോ വിമാനങ്ങളും ഏകദേശം 580 ഡോളര്‍ (40,000 രൂപ) വരെയാണ് പാക്കിസ്ഥാനു നല്‍കുന്നത്. ഓരോ ദിവസവും 400 വിമാനങ്ങള്‍ വഴിമാറി പറക്കാന്‍ തുടങ്ങിയതോടെ 232,000 ഡോളര്‍ (ഏകദേശം15.98 ലക്ഷം രൂപ) നഷ്ടമുണ്ടായി.
ടെര്‍മിനല്‍ നാവിഗേഷനും വിമാനങ്ങളുടെ പാര്‍ക്കിങ് ഫീസായും വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ ഇനത്തില്‍ ലഭിച്ചിരുന്ന വരുമാനവും കുത്തനെ കുറഞ്ഞു. ചില വിമാനക്കമ്പനികള്‍ സര്‍വീസ് തന്നെ നിര്‍ത്തിവച്ചിരുന്നു. ഇതോടൊപ്പം പാക്കിസ്ഥാനില്‍ നിന്നുള്ള ക്വാലാലംപൂര്‍, ബാങ്കോക്ക്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതും വരുമാനം കുറച്ചു.
അതേ സമയം പാക്ക് വ്യോമാതിര്‍ത്തി അടച്ചത് ഇന്ത്യയ്ക്കും നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ജൂലൈ രണ്ടു വരെ എയര്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 491 കോടിയാണെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയില്‍ അറിയിച്ചു. സ്വകാര്യ വിമാന കമ്പനികളായ സ്പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇന്‍ഡിഗോയ്ക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടമുണ്ടായി.
ബാലാക്കോട്ട് വ്യോമാക്രമണത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന് വ്യോമാതിര്‍ത്തി അടച്ചത്. ആകെയുള്ള 11 വ്യോമപാതകളില്‍ ദക്ഷിണ മേഖലയിലൂടെയുള്ള രണ്ടു പാതകള്‍ മാത്രമാണ് പാക്കിസ്ഥാന് തുറന്നത്. മുഴുവന്‍ വ്യോമപാതയും പാക്കിസ്ഥാന് തുറന്നാല്‍ മാത്രമേ വിമാനങ്ങള്‍ക്കു പ്രയോജനമുണ്ടാകൂവെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
Discussion about this post