ജമ്മുകാശ്മീരിലെ ഷോപിയൻ ജില്ലയിലെ നർവാനി പ്രദേശത്ത് ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. വെളളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്.
തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷ സേന പ്രദേശത്ത് തിരച്ചിൽ നടത്തി. സേന തിരച്ചിൽ നടത്തുന്നതിനിടയിൽ തീവ്രവാദികൾ ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടലിനെ തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.
ജൂൺ 30 ന് ജമ്മുകാശ്മീരിലെ ബുഡ്ഗാം ജില്ലയിൽ നടന്ന ഏറ്റമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അനന്ത് നാഗിൽ നടന്ന ആക്രമണത്തിൽ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഡാലോചനക്കാരെ സുരക്ഷ സേന വെടി വച്ചു കൊന്നിരുന്നു.
പുൽവാമയിലെ ലെത്പാറ പ്രദേശത്ത് നടന്ന ചാവേർ ബോംബാക്രമണത്തിൽ ജയ്ഷ ഇ മുഹമ്മദ് തീവ്രവാദി സജിദ്ദ് അഹമ്മദ് ഭട്ടിന്റെ കാർ ഉപയോഗിച്ചാണ് 40 സി.ആർ.പി.എഫ് ജവാന്മാരെ കൊലപ്പെടുത്തിയത്
Discussion about this post