അഞ്ച് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം, ആദായനികുതി അടയ്ക്കുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ നടപടികളും ബജറ്റില്‍ പ്രഖ്യാപിച്ചു. നികുതി അടയ്ക്കാന്‍ പാന്‍കാര്‍ഡ് ഇനി നിര്‍ബന്ധമല്ലെന്നാണ് പുതിയ പ്രഖ്യാപനം. പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായനികുതി അടയ്ക്കാം. രാജ്യത്ത് 120 കോടിയോളം പേര്‍ക്ക് ആധാര്‍ കാര്‍ഡുള്ള സ്ഥിതിക്ക് ഇതുവഴി നികുതി ഇടപാടുകള്‍ ലളിതവും സുതാര്യവുമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
അഞ്ച് കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 7 ശതമാനവും രണ്ട് കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 3 ശതമാനവും സര്‍ചാര്‍ജ് ഈടാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ അറിയിച്ചു.
സംബന്ധമായ കാര്യങ്ങൾക്ക് ഇനി മുതൽ പാൻ കാർഡിന് പകരമായി ആധാർ കാർഡും ഉപയോഗിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിറ്റ് 105000 കോടി രൂപ സമാഹരിക്കും.
2 കോടി മുതൽ 5 കോടി വരെ വരുമാനക്കാർക്ക് 3% സർചാർജ് എർപ്പെടുത്തും. പാൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് നികുതി റിട്ടേൺ അടയ്ക്കാം. ആദായ നികുതി സ്ലാബിൽ മാറ്റമില്ല
Discussion about this post