കോടികളുടെ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിന് പലിശ സഹിതം 7300 കോടി രൂപ നൽകണമെന്ന് പൂണെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിൻെറ(ഡി.ആർ.ടി) ഉത്തരവ്.പഞ്ചാബ് നാഷണൽ ബാങ്ക് മുംബൈയിൽ നൽകിയ രണ്ട് കേസുകളിലാണ് ഡി.ആർ.ടി പ്രിസൈഡിങ് ഓഫിസർ ദീപക് തക്കാർ ഉത്തരവിറക്കിയത്.
അതേ സമയം നീരവ് മോദിയുടെ സഹോദരി പുർവി മോദിയുടേയും അവരുടെ ഭർത്താവ് മായങ്ക് മേത്തയുടേയും 44.41 കോടി രൂപയുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ സിംഗപൂർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിംഗപൂരിൽ ഇരുവരുടേയും ഉടമസ്ഥതയിലുള്ള പവ്ലിയൻ പോയിൻറ് കോർപറേഷൻ എന്ന കമ്പനിയുടെ പേരിലുള്ളതാണ് അക്കൗണ്ട്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ കേസിൽ മാർച്ച് 19നാണ് നീരവ് മോദി സ്കോട്ട്ലാൻറ് യാർഡിൽ അറസ്റ്റിലായത്
Discussion about this post