ഇന്ത്യ-ചൈന അതിർത്തിയിലുളള 496 ഗ്രാമങ്ങളെ ഇംസാറ്റ് ഉപഗ്രഹവുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത്തരം വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവരുമായി ബന്ധം പുന: സ്ഥാപിക്കുമെന്ന് വാർത്ത വിനിമയ മന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു.
ഇന്ത്യ-ചൈന അതിർത്തിയിലെ ഉത്തരാഖണ്ഡ് ചാമേലി ജില്ലയിലെ നിതി താഴ് വരയിലെ കണക്ടിവിറ്റി പ്രശ്‌നങ്ങളെ കുറിച്ചുളള ചോദ്യങ്ങൾക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ ഗ്രാമങ്ങളിൽ എല്ലാ ഡിജിറ്റൽ സാറ്റലൈറ്റ് ഫോൺ ടെർമിനലുകളും തടസ്സപ്പെട്ടിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാൽ ഈ വർഷം മെയ് 13 ന് എൻ.എസ.്എസ് -6 സാറ്റലൈറ്റിന്റെ ട്രാൻസ്പോണ്ടർ ഓഫ് ചെയ്ത ശേഷമാണ് ഇത് സംഭവിച്ചത്.
ഇവ വളരെ ദൂരെയുള്ള പ്രദേശമാണ്. ഓരോ പർവതവും ഉപഗ്രഹവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ അത്തരം സേവനം പുന :സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ ദൈർഘ്യമേറിയതും ബുദ്ധിമുട്ടുള്ളതുമാണെന്നും ധാരാളം മൂലധനം വേണ്ടി വരുമെന്നും പ്രസാദ് പറഞ്ഞു.
മറ്റ് ഉപഗ്രഹങ്ങളുമായി പുന ക്രമീകരണം നടക്കുന്നുണ്ട്. ഇന്ത്യ-ചൈന അതിർത്തിയിലെ 496 ഗ്രാമങ്ങളെ ഇംസാറ്റ് ഉപഗ്രഹത്തിലൂടെ ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post