കർണ്ണാടകയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്താൻ പോകുന്നു.സർക്കാരുണ്ടാക്കാൻ ബി.എസ്.യെദ്യൂരപ്പ ബുധനാഴ്ച ഗവർണ്ണറെ കാണും.ബി.ജെ.പിയുടെ നിയമസഭ കക്ഷിയോഗം ഇന്ന് ചേരും. യോഗത്തിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി. എസ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുക്കും. ഇതിന് പിന്നാലെ സർക്കാർ രൂപികരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംഘം ഗവർണ്ണറെ കണ്ട് കത്ത് നൽകും.വിമത എം.എൽ.എമാർ മുബൈയിൽ നിന്ന് ഇന്ന് തിരിച്ചെത്തും. സാഹചര്യങ്ങൾ അനുകൂലമായാൽ യെദ്യൂരപ്പ സർക്കാർ വ്യാഴാഴ്ച അധികാരം ഏൽക്കുമെന്നാണ് സൂചന.
വിശ്വാസ വോട്ടെടുപ്പിൽ തോറ്റ കുമാരസ്വാമിയുടെ രാജിയോടെ വീണ്ടും യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്. 14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മുഖ്യമന്ത്രിയാകുന്നത്.15 വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താൽ രണ്ട് സ്വതന്ത്രരുടെ പിന്തുണയിൽ ബി.ജെ.പി കേവല ഭൂരിപക്ഷമാകും. സർക്കാർ താഴെ വീണെങ്കിലും കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ തുടരാനാണ് സാധ്യത.
Discussion about this post