ചില മിഠായിക്കൊപ്പം കളിപ്പാട്ടം വെച്ചുനൽകുന്നത് കുട്ടികൾക്ക് ഹാനികരമാണെന്ന് ദേശീയഭക്ഷ്യസുരക്ഷാ അതോറിറ്റി. കളിപ്പാട്ടങ്ങളിലെ രാസവസ്തു മിഠായി ഉൾപ്പടെയുള്ള ഭക്ഷ്യസാധനങ്ങളിൽ കലരാൻ ഇടയാകുമെന്നതിനാലാണിത്. ഇത്തരം മിഠായികളുടെ വിൽപന നിരുൽസാഹപ്പെടുത്താൻ ദേശീയഭക്ഷ്യസുരക്ഷാ അതോറിറ്റി സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.
ചൂട് കൂടുമ്പോൾ മിഠായിയും പലഹാരങ്ങളും അലിയാൻ സാധ്യത കൂടുതലാണ്. ഈ സമയത്ത് കളിപ്പാട്ടങ്ങളിലെയും സമ്മാനപ്പൊതികളിലെയും പ്ലാസ്റ്റിക് അംശം മിഠായിയുമായി ചേരും. ഇത് ശരീരത്തിനുള്ളിൽ എത്തുന്നത് ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകും.
കുട്ടികളെ ആകർഷിക്കുന്നതിനായാണ് മിഠായികളുടെ നിർമ്മാതാക്കൾ കളിപ്പാട്ടവുമായി ഇത് ചേർത്തുവെക്കുന്നത്. ചെറിയ പാവകൾ, വാഹനമാതൃകകൾ തുടങ്ങിയ കളിപ്പാട്ടങ്ങളാണ് ഇത്തരത്തിൽ വിൽക്കുന്നത്. എന്നാൽ ഇത് അനുവദിക്കരുതെന്നാണ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദേശിക്കുന്നത്
Discussion about this post