വികസന പ്രവർത്തനങ്ങൾക്ക് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . വിദ്വേഷം പ്രചരിപ്പിച്ച് കാശ്മീരിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കുന്നവർ ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മൻ കി ബാത്തി’ൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മു കശ്മീരില്‍ ജൂണില്‍ നടത്തിയ ‘ബാക്ക് ടു വില്ലേജ്’ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. വിദൂര ഗ്രാമവാസികള്‍ പോലും ആവേശത്തോടെ പരിപാടിയില്‍ പങ്കെടുക്കാനെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളുമായി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഉത്സാഹംകാട്ടി. കശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ജനങ്ങള്‍ക്കുള്ള താത്പര്യം വ്യക്തമാക്കുന്നതായിരുന്നു ഇതെല്ലാം. കശ്മീരിലെ ജനങ്ങള്‍ മികച്ച ഭരണം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ പ്രതികരണം
വികസന പ്രവര്‍ത്തനത്തിന് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്ന് അതിലൂടെ വ്യക്തമാക്കി. പഞ്ചായത്തുകളിലെ ഗ്രാമീണരുടെ വീട്ടുപടിക്കല്‍ ആദ്യമായി ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി. പാക് സൈന്യത്തിന്റെ വെടിവെപ്പ് ഭയന്നു കഴിയുന്ന അതിര്‍ത്തി ഗ്രാമങ്ങള്‍ അടക്കമുള്ളവയാണ് ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത്. ഭീകരവാദികളുടെ സാന്നിധ്യമുള്ള ഷോപിയാന്‍, പുല്‍വാമ, കുല്‍ഗാം, അനന്തനാഗ് ജില്ലകളിലെ വീടുകള്‍ സന്ദര്‍ശിച്ചു
Discussion about this post