സർവ്വീസിൽ നിന്ന് പിരിഞ്ഞാൽ ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജേക്കബ് തോമസ്. ആർ.എസ്.എസ് ഒരു രാഷ്ട്രീയ പാർട്ടിയോ സംഘടനയോ അല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസിനെ മനസ്സിലാക്കിയാൽ കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരും. ആർ.എസ്.എസിന്റെ പേരിൽ തന്ന സന്നദ്ധ സേവന ലക്ഷ്യം തുറന്നുകാട്ടുന്നുണ്ട്.
ഇന്ത്യൻ സംസ്‌കാരത്തിൽ ഊന്നിയ വിദ്യാഭ്യാസവും പഴയകാലത്തെ മൂല്യങ്ങളും ലളിത ജീവതവും പുതുതലമുറയിലേക്ക് എത്തിക്കാൻ സംഘടന പ്രയത്‌നിക്കുന്നു. ആർ.എസ്.എസ് ഭാരത സംസ്‌കാരത്തെ പഠിപ്പിക്കുന്ന അത് പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി തോന്നുന്നില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
സംഘടന ശരിയല്ല എന്ന് പറയുന്നവർ ആർ.എസ്.എസിനെ കുറിച്ച് പഠിക്കാതെയും മനസ്സിലാക്കാതെയും ആരോപണങ്ങൾ അഴിച്ചു വിടുകയാണ്.നന്നായി അറിഞ്ഞാൽ കേരളത്തിലെ ബുദ്ധി ജീവികളെല്ലാം തന്നെ ആ സംഘടനയുടെ ഭാഗമായി മാറും. വി.ആർ.എസ് അനുവദിക്കണോ, ജോലിയിൽ പ്രവേശിക്കണമോ എന്നത് കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കും.സസ്‌പെൻഷൻ കാലയളിവിലാണ് പിന്നിൽ നിന്ന് വലിച്ചവരെ മനസ്സിലാക്കാനായത്. ഈ കാലഘട്ടം നഷ്ടമായി കാണുന്നില്ല. പൊതു സേവന രംഗത്ത് ആവശ്യമാണെന്ന് ജനങ്ങൾ പറയട്ടെ എന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.
Discussion about this post