ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണ ഘടനാ വ്യവസ്ഥയായ 370 റദ്ദാക്കുകയാണെന്ന് നരേന്ദ്രമോദി സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ജമ്മു കാശ്മീർ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെ പോലെ ആകും. ജമ്മു കാശ്മീരിന് പ്രത്യേക പതാക ഉണ്ടാവില്ല. ജമ്മു കാശ്മീരിന് പ്രത്യേക ഭരണഘടന ഉണ്ടാവില്ല. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളെ നിയന്ത്രിക്കുന്നത് ഇന്ത്യൻ് ഭരണ ഘടന ആയിരിക്കും.ജമ്മു കാശ്മീർ നിയമസഭയ്ക്ക് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പോലെ അഞ്ച് വർഷത്തെ കാലാവധി ഉണ്ടാകും. ഇനി മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളളവർക്ക് ജമ്മു കാശ്മീരിൽ നിന്ന് സ്ഥലവും സ്വത്തുക്കളും വാങ്ങാം.പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് വിവരവകാശ നിയമം ബാധകമാണെന്നും അധികൃതർ പറഞ്ഞു.
ജമ്മുകാശ്മീർ ,ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുളള ബില്ലും ബി.ജെ.പിയുടെ നേതൃത്വത്തിലുളള കേന്ദ്രസർക്കാർ പാർലമെന്റിൽ കൊണ്ടു വന്നു. താഴ് വരയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന നീക്കത്തിന് മുന്നോടിയായി 35,000 ത്തോളം സൈനീകരെ വിന്യസിച്ചു. വിനോദ സഞ്ചാരികളെയും അമർനാഥ് തീർത്ഥാടകരെയും ഒഴിപ്പിച്ചു. കേബിൾ ടി.വി, ഇന്റർനെറ്റ് ഉൾപ്പടെയുളള സേവനങ്ങൾ വിച്ഛേദിച്ചു.മുഖ്യാധാര രാഷ്ട്രീയ പാർട്ടി നേതാക്കളായ മെഫബൂബ മുഫ്തി, ഒമർ അബ്ദുളള എന്നിവരെ അറസ്റ്റ് ചെയ്യുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
Discussion about this post