ജമ്മു കാശ്മീർ വിഭജന ബില്ലിനെ സ്വാഗതം ചെയ്ത് ലഡാക്കുകാർ. കേന്ദ്രഭരണ പദവി നൽകാനുളള സർക്കാർ തീരുമാനത്തെ ഇവർ സ്വാഗതം ചെയ്തു. ജമ്മു കാശ്മീർ സംസ്ഥാനത്തെജമ്മുകാശ്മീർ,ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാൻ ബില്ല് നിർദ്ദേശിക്കുന്നു.
കേന്ദ്ര സർക്കാർ തീരുമാനം വികസനത്തിനും അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ലഡാക്ക് ബി.ജെ.പി എം.പി ജമിയാങ്ങ് സെറിംഗ് നംഗ്യാൽ പറഞ്ഞു.
കഴിഞ്ഞ 70 വർഷമായി ലഡാക്കിലെ ജനങ്ങൾ കാശ്മീരിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ടെന്ന് ലഡാക്ക് ഓട്ടോണമസ് ഹിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടിവ് കൗൺസിലർ ഗയൽ.പി.വാംഗ്യൽ പറഞ്ഞു.
ദീർഘനാളായുളള ആഗ്രഹത്തിന്റെ സാഫല്യമാണിതെന്ന് ലഡാക്ക് ബുദ്ധമത അസോസിയേഷൻ പ്രസിഡന്റ് പി.ടി.കുൻസാങ്ങ് പ്രതികരിച്ചു. 1949 മുതൽ ലഡാക്കിലെ ജനങ്ങൾ സംസ്ഥാനത്തിൽ നിന്ന് വേർപെടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 70 വർഷത്തോളമായുളള ഞങ്ങളുടെ ആവശ്യമാണ് നിറവേറുന്നത്. നിരവധി പ്രക്ഷോഭങ്ങൾ ഞങ്ങൾ നടത്തിയിരുന്നുവെന്നും കുൻസാങ്ങ് പറഞ്ഞു.
ലഡാക്കിന് കേന്ദ്രഭരണ പദവി ലഭിച്ചത് ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ മാത്രം അവകാശമാണ്. പ്രധാനമന്ത്രി മോദി ചരിത്രപരമായ നിലപാടാണ് സ്വീകരിച്ചത്. അത്തരം ധീര നടപടി സ്വീകരിച്ചതിന് ബി.ജെ.പി സർക്കാരിന് ഞങ്ങൾക്ക് നന്ദിയുണ്ട്. വികസനത്തിന് ലഡാക്കിന് ആവശ്യമായ ഫണ്ട് ലഭിക്കുമെന്ന് ഈ നടപടിയിലൂടെ ഉറപ്പായിരിക്കുകയാണെന്ന് ടെഗാർ കൗൺസിലർ റിഗ് സിൻ ലണ്ടപ്പ് പറഞ്ഞു
Discussion about this post