ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യൻ നിലപാടിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ വ്യോമ പാത ഭാഗികമായി അടച്ചു. സെപ്തംബർ അഞ്ച് വരെയാണ് നിയന്ത്രണം. ബാലകോട്ട് മുന്നലാക്രമണത്തെ തുടർന്ന് ഏറെ ക്കാലത്തേക്ക് അടച്ചിട്ട വ്യോമപാത കഴിഞ്ഞ മാസമാണ് തുറന്നത്.
ഒൻപത് വിമാന റൂട്ടുകളിൽ മൂന്നെണ്ണമാണ് അടച്ചിരിക്കുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയെ പുറത്താക്കിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം. ഇതേ തുടർന്ന് ഇന്ത്യ വിമാനത്താവളങ്ങളിൽ സുരക്ഷ ഏർപ്പെടുത്തി.19 വിമാനത്താവളത്തിൽ സുരക്ഷ അലർട്ട് പ്രഖ്യാപിച്ചു
വിമാനത്താവളങ്ങളിൽ അധിക സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു.പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ദേശീയ സുരക്ഷ സമിതിയുടെ നിർണ്ണായക യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉഭയ കക്ഷി വ്യാപാരം താത്ക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചു.
Discussion about this post