ടെൽ അവീവ് : ഖത്തറിന്റെ ആഗോള വാർത്താ ചാനൽ അൽ ജസീറക്ക് നിരോധനം ഏർപ്പെടുത്തി ഇസ്രായേൽ. രാജ്യത്ത് അൽ ജസീറയുടെ പ്രവർത്തനം നിരോധിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണ് പ്രഖ്യാപിച്ചത്. ദീർഘകാലമായി ഇസ്രായേലിനെതിരായ രീതിയിൽ സ്ഥിരമായി പ്രവർത്തിക്കുന്നതിനാലാണ് അൽ ജസീറക്ക് നിരോധനം ഏർപ്പെടുത്തിയത് എന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്.
അൽ ജസീറയെ നിരോധിക്കുക എന്നുള്ളത് ഇസ്രായേൽ സർക്കാർ ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്നും ബെഞ്ചമിൻ നെതന്യാഹു എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ഒപ്പം തന്നെ ഇസ്രായേൽ ബന്ദികൾക്ക് പകരമായി ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യവും നെതന്യാഹു നിരസിച്ചു. ഹാമാസിനെതിരായി പാലസ്തീൻ ഒന്നും തന്നെ ചെയ്യുന്നില്ല. ഈ നിലപാട് ഇസ്രായേലിന് അംഗീകരിക്കാൻ ആവില്ല എന്നും നെതന്യാഹു അറിയിച്ചു.
തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ ഇസ്രായേൽ ഗാസയിൽ യുദ്ധം തുടരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഒക്ടോബർ 7 മുതൽ ആണ് ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം ആരംഭിച്ചത്. ഏഴുമാസമായി തുടരുന്ന യുദ്ധത്തിൽ ഗാസയിൽ 34,683 പേർ മരിച്ചതായാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കൂടാതെ ഗാസ മുനമ്പിൽ 78,018 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുള്ളതായി ഗാസ അറിയിച്ചു.
Discussion about this post