കോഴിക്കോട്: മഴക്കെടുതിയിൽ പെട്ട് അപകടത്തിലായ സഹജീവികളെ രക്ഷിക്കുന്നതിനിടയിൽ ജീവൻ ബലിയർപ്പിച്ച സേവാഭാരതി പ്രവർത്തകൻ ലിലുവിന്റെ കുടുംബത്തിന് നടൻ മമ്മൂട്ടിയുടെ സ്നേഹസ്പർശം. ലിലുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ച് മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും മമ്മൂട്ടി അമ്മയോട് പറഞ്ഞു. മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യന്റെ വാക്കുകള്‍ കുടുംബത്തിന് ആശ്വാസവും ധൈര്യവും നല്‍കുന്നുവെന്ന് ലിലുവിന്റെ സഹോദരൻ അറിയിച്ചു.
കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ലിലുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. ഇവിടെ നിന്നാണ് ദുരിതമനുഭവിക്കുന്ന സഹജീവികളുടെ സേവനാർത്ഥം ലിലു സേവാഭാരതി സംഘത്തോടൊപ്പം പുറപ്പെട്ടത്. അപ്പോഴായിരുന്നു ലിലു അപകടത്തിൽപ്പെട്ടത്.
https://www.facebook.com/Mammootty/photos/a.10152286205072774/10157534515642774/?type=3&theater
എന്നാൽ ലിലുവിന്റെ ജീവത്യാഗത്തെ പരിഗണിക്കാതിരുന്ന സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമുയർന്നു. ‘വസ്ത്രം നല്കിയ നൗഷാദിനെ ചേര്‍ത്ത് നിര്‍ത്തിയ മുഖ്യമന്ത്രി ജീവന് ബലിയര്‍പ്പിച്ച ലിലുവിനെ മറന്നതെന്തേ?’എന്ന് സോഷ്യൽ മീഡിയ ചോദിച്ചു.
പെരുന്നാള്‍ ദിനത്തില്‍ എറണാകുളം ബ്രോഡ്വെയിലെ തന്റെ വസ്ത്രശേഖരം ദുരിതാശ്വാസ വളണ്ടിയര്‍മാര്‍ക്ക് നല്കിയ നൗഷാദിനെയും, പോക്കറ്റ് മണിശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ തിരുവന്തപുരം സ്വദേശിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിനെയും അഭിനന്ദിച്ച് ഇന്നലെ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പെഴുതിയിരുന്നു. ഇതില്‍ മരിച്ച ലിലുവിന്റെ പേര് എന്ത് കൊണ്ട് പരിഗണിക്കാതെ പോയി എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ലിലു ആര്‍എസ്എസ് പ്രവര്‍ത്തകനായത് കൊണ്ടാണോ അദ്ദേഹത്തെ വിട്ടു കളഞ്ഞത് എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ലിലുവിന്റെ മൃതശരീരം ദുരിതാശ്വാസക്യാമ്പില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു.രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിലുവിന്റെ വിയോഗമറിഞ്ഞ് നിരവധി പ്രമുഖരാണ് മാതാപിതാക്കളെ വിളിച്ച് അനുശോചനം അറിയിച്ചത്. ശനിയാഴ്ച രാവിലെ ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപ്പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനായി പോയപ്പോഴാണ് ലിലു അപകടത്തില്‍പ്പെട്ടത്.
Discussion about this post