കൊൽക്കത്ത: വർഗ്ഗീയ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ്സ് എം പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. ‘ഹിന്ദു പാകിസ്ഥാൻ’ എന്ന വിവാദ പരാമർശം നടത്തിയതിന് കൊൽക്കത്ത മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് തരൂരിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാന്‍ ആക്കുമെന്നായിരുന്നു തരൂരിന്റെ വിവാദ പരാമര്‍ശം. തരൂരിന്റെ പരാമർശത്തിനെതിരെ അഭിഭാഷകനായ സുമിത് ചൗധരിയാണ് കോടതിയിൽ പരാതി നൽകിയത്.
തരൂരിന്റെ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും, തരൂര്‍ മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നു. കേസില്‍ ആഗസ്റ്റ് 14 ന് തരൂര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post