ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനായി നിയമിച്ച മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ലെയ്സൺ ഓഫീസർക്ക് ഒരു ലക്ഷം രൂപയിലേറെ ശമ്പളം. അഡ്വക്കേറ്റ് ജനറലും 140 സർക്കാർ അഭിഭാഷകരും നിലവിലരിക്കെയാണ് വൻ തുക ചെലവിട്ട് പുതിയ തസ്തിക ഉണ്ടാക്കിയത്
അടുത്തിടെയാണ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി എ വേലപ്പൻനായരെ നിയമിച്ചത്. സുശീല ഗോപാലൻ വ്യവസായ മന്ത്രിയായിരിക്കെ എ വേലപ്പൻനായർ പേഴ്സണ്‍ സ്റ്റാഫിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ശമ്പളവും ആനുകൂല്യവും നിശ്ചയിച്ച് ഉത്തരിവിറങ്ങിയത്. പ്രതിമാസം കിട്ടുന്നത് 1,10,000രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് സ്പെഷ്യൽ ലെയ്സൺ ഓഫീസർക്കായി ചെലവഴിക്കുക.
സീനയർ ഗവണ്മെൻ്റ് പ്ലീഡർക്ക് തുല്യമാണ് തസ്തിക. സർക്കാർ കേസ് നടത്തിപ്പിനും ഉപദേശങ്ങൾക്കും അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറലമുണ്ട്. സർക്കാർ അഭിഭാഷകരും, പ്ലീഡർമാരും, സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരുമായി 140 പേരും ഹൈക്കോടതിയിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ മറ്റൊരു നിയമോപദേശകനുമുണ്ട്. ഇതിനൊക്കെ പുറമെയാണ് പുതിയ ലെയ്സൺ ഓഫീസർ.
Discussion about this post