അതീവഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന മുൻ ധനമന്ത്രി അരുൺ ജെയ്റ്റലിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തും. ഭൂട്ടാൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ത്യയിലെത്തി.പ്രധാനമന്ത്രി രാത്രി എട്ട് മണിയോടെ എയിംസിൽ എത്തും.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ, കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിംഗ്, സ്മൃതി ഇറാനി,രാം വിലാസ് പാസ്വാൻ എന്നിവരുൾപ്പടെ നിരവധി നേതാക്കൾ എയിംസിലെത്തിയിരുന്നു.66 കാരനായ ജെയ്റ്റ്‌ലിയെ ഓഗ്‌സ്റ്റ് 9 നാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചത്. 10ാം തീയതി മുതൽ ആരോഗ്യസ്ഥിതിയെ കുറിച്ചു ബുളളറ്റിൻ നൽകിയിട്ടില്ല.രാഷ്ട്രപതി രാംനാഥ് കോവിന്ദും ,ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അടക്കമുള്ളവർ ജെയ്റ്റ്ലിയെ സന്ദർശിച്ചിരുന്നു.
അർബുദത്തെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ജെയ്റ്റ്ലി അമേരിക്കയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ ഒന്നാം മോദി മന്ത്രിസഭയുടെ അവസാന കാലംമുതൽ ജെയ്റ്റ്ലി വിശ്രമത്തിലായിരുന്നു.
Discussion about this post